ഭൂപതിവു ഭേദഗതി നിയമം ഏട്ടിലെ പശു?
Thursday, July 4, 2024 3:51 AM IST
കട്ടപ്പന: സംസ്ഥാന സർക്കാരിന്‍റെ ഭൂപതിവ് ഭേദഗതി - 2023 നിയമം ഇപ്പോഴും "തിരുനക്കര'യിൽ തന്നെ. 1963ലെ ഭൂപതിവു നിയമത്തിലെ സങ്കീർണതകൾ പരിഹരിക്കാൻ 2023 സെപ്റ്റംബർ 15ന് നിയമസഭ പാസാക്കിയ ഭേദഗതി നിയമം 2024ലെ ഏപ്രിൽ 17നാണ് ഗവർണർ ഒപ്പുവച്ച നിയമമായത്.

നിയമത്തിൽ ചട്ടം ഉണ്ടായെങ്കിലേ പ്രാബല്യത്തിലാകൂ. ചട്ടങ്ങൾ രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ആരംഭിച്ചിട്ടില്ല.

1960ലെ ഭൂപതിവു നിയമത്തിൽ രാഷ്ട്രീയ കാരണങ്ങളാൽ 1964ലാണ് ചട്ടങ്ങൾ ഉണ്ടായത്. കൃഷിക്കും വീടുവയ്ക്കുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചു നൽകിയിരുന്നത്. ഇതു രണ്ടിനുമല്ലാതെ പതിച്ചു നൽകിയ ഭൂമി ഉപയോഗിച്ചതു നിയവിരുദ്ധമാണെന്ന് 2016ൽ സർക്കാർ ഉത്തരവുണ്ടായതോടെയാണ് 1960ലെ ഭൂപതിവു നിയമം സങ്കീർണമായത്. ഇതിനു പരിഹാരമെന്ന നിലയിലാണ് സർക്കാർ 2023നു ഭേദഗതി നിയമം പാസാക്കിയത്.

ചട്ടം ഇതുവരെ ഉണ്ടായിട്ടില്ല

ഇതര ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിക്കാൻ അനുവദിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി നിയമം. ഇതര ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിച്ചത് ക്രമവത്കരിക്കാൻ സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തുമെന്നാണ് ഇതു സംബന്ധിച്ച് സർക്കാർ അറിയിച്ചിരുന്നത്. നിബന്ധനകൾ ചട്ടത്തിലാണ് ഉണ്ടാകേണ്ടത്. ആ ചട്ടം ഇതുവരെ ഉണ്ടായിട്ടില്ല.

1964ലെ ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമവത്കരിക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അത് എങ്ങനെയെന്ന് വ്യക്തത വന്നിട്ടില്ല. നിലവിലെ ചട്ടം ലംഘിച്ചുള്ളവ അളവും ഉപയോഗവും അനുസരിച്ച് ഓരോന്നായി ക്രമവത്കരിക്കാൻ തീരുമാനിച്ചാൽ വിഷയം വീണ്ടും സങ്കീർണമാകും. അങ്ങനെ തീരുമാനമുണ്ടായാൽ ഓരോ നിർമാണവും ക്രമവത്കരിച്ചു ലഭിക്കാൻ ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടി വരും.

അതു പരിശോധിച്ച് ഓരോ അപേക്ഷയിൽമേലും തീരുമാനമെടുക്കുകയെന്നതു ദീർഘകാല ജോലിയാകും. അങ്ങിനെ വന്നാൽ ക്രമവത്കരിച്ചു ലഭിക്കുന്നതുവരെ അത്തരം നിർമാണങ്ങൾ നിയമവിരുദ്ധമായി നിലനിൽക്കും. അതു ദൂരവ്യാപകമായ ഭവിഷ്യത്തിനു കാരണമാകും.

2019 ഓഗസ്റ്റ് 22ന് സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് പുതിയ ചട്ടത്തിനു ബാധകമാക്കുന്നതെങ്കിൽ 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകൾ പൊളിച്ചു നീക്കുകയോ വലിയ തുക പിഴ അടയ്ക്കുകയോ വേണം. വീടുകൾ അല്ലാത്ത നിർമിതികൾക്കും വൻ പിഴ ഉണ്ടാകും.

വാണിജ്യാടിസ്ഥാനങ്ങളിലുള്ള പുതിയ കെട്ടിടങ്ങളുടെ വലിപ്പം സംബന്ധിച്ച് വ്യക്തത വരണം. പൊതു സ്ഥാപനങ്ങൾ, പാർട്ടി ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവു ലഭിക്കുമെന്നു മുഖ്യ മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തത ആയിട്ടില്ല. പുതിയ ചട്ടം രൂപപ്പെടുത്താൻ വൈകുംതോറും പ്രശ്നങ്ങൾ സങ്കീർണമായിത്തന്നെ നിലനിൽക്കും.

രേഖകൾ നൽകാൻ കൂടുതൽ സമയം വേണമെന്ന് കർഷക സംഘടനകൾ

കട്ടപ്പന: 1980ലെ വനനിയമത്തിന്‍റെ 2023ലെ ഭേദഗതി അനുസരിച്ച് സർക്കാർ രേഖകളിൽ വനമെന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശത്തെ കൈവശം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഇതിനായി പ്രാദേശിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കർഷകസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

നിയമ ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12വരെ വനനിയമ (നിയമ പ്രാബല്യത്തിലായ നാൾ) വനംഭൂമി വന ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു സാധൂകരിക്കാം. അതിനായി ഭൂമിയുടെ കൈവശ - ഉപയോഗ രേഖകൾ സമർപ്പിക്കണം.

2024 സെപ്റ്റംബർ 30വരെയാണ് ഇതിനുള്ള സമയം നിലവിൽ അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ അപേക്ഷ നൽകാൻ കഴിയില്ലെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതിയുടെ ആനൂകൂല്യങ്ങൾ അർഹതയുള്ള മുഴുവനാളുകൾക്കും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നിർദേശമനുസരിച്ച് വനം അല്ലാതായി തീർന്നിട്ടുള്ള പ്രദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചെങ്കിലും അതു സംസ്ഥാന സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. സമിതിയുടെ പ്രവർത്തനം സംബന്ധിച്ചും അപേകൾ സംബന്ധിച്ചും വിദഗ്ധ സമിതി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.

സമിതിയിൽ കൃഷിവകുപ്പിന്‍റെയോ റവന്യു വകുപ്പിന്‍റെയോ പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ആക്ഷേപമായി ഉയർന്നിട്ടുണ്ട്. കർഷക - സാമൂഹ്യ സംഘടനകളുടെ യോഗത്തിൽ എസ്. വിളക്കുന്നൻ അധ്യക്ഷത വഹിച്ചു. വി.ബി. രാജൻ വിഷയാവതരണം നടത്തി.

സംഘടനാ നേതാക്കളായ റസാക് ചൂരവേലിൽ, അഡ്വ. ഷൈൻ വർഗീസ്, ടി.ജെ. ജോണ്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറന്പിൽ, ജെയിംസ് കത്തിലാങ്കൽ, ഇ.ജെ. ജോസഫ്, മാത്യു ജോസ്, കെ.പി. ഫിലപ്, ബാബു പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.