കാന്തല്ലൂരിൽ കാട്ടാന ശല്യം രൂക്ഷം: ജനജീവിതം ദുരിതത്തിൽ
Thursday, July 4, 2024 10:46 PM IST
മറയൂർ: ജനവാസമേഖലയിൽ നിരന്തരമായ കാട്ടാനശല്യം മൂലം കർഷകരുടെ ജീവിതം ദുരിതമായി. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ഇവിടെ വന്നെത്തുന്ന ടുറിസ്റ്റ്കൾക്കും കാട്ടാനകൾ ഭീഷണിയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി മുപ്പതോളം വരുന്ന കാട്ടാന കൂട്ടം പല ഇടങ്ങളിലായി ഇവിടെ നില ഉറപ്പിച്ചിരിക്കുകയാണ്.
മുൻപെല്ലാം വൈകുന്നേരം ഏഴിനു ശേഷമാണ് കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങിയിരുന്നത്. ഇപ്പോൾ ഇവിടെയെത്തുന്ന കാട്ടാനക്കൂട്ടം മടങ്ങി പോകുന്നില്ല .

കാന്തല്ലൂരിലെ പെരുമല , തലച്ചോർ കടവ്, കുളത്താമല, വെട്ടുകാട് ,പെരടിപ്പള്ളം , കുളച്ചിവയൽ , ഇടക്കടവ് തുടങ്ങിയിടങ്ങളിലും കാട്ടാന ശല്യം ദിനംപ്രതി ഏറി വരികയാണ്. സാധാരണഗതിയിൽ വേനൽകാലങ്ങളിലാണ് കാട്ടാനകൾ ഇറങ്ങാറുള്ളതെങ്കിൽ നിലവിൽ തുടരെത്തുടരെ കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്.

വിനോദസഞ്ചാരികൾ
രക്ഷപ്പെട്ടത് തലനാരിഴക്ക്

കാന്തല്ലൂരിൽ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഇന്നലെ പകൽ വിനോദസഞ്ചാരികളെ ഓടിച്ചു. സിനിമ സംവിധായകൻ ജിജു ജേക്കബ് കാറിന്‍റെ മുകളിലേക്ക് തുമ്പിക്കൈ കൊണ്ട് അടിച്ചു. കാന്തല്ലൂർ തലച്ചോർ കടവിൽ രമേശിന്‍റെ കൃഷിയിടത്തിൽ ദിവസങ്ങളായി നിൽക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷിവിളകൾ നശിപ്പിച്ചുവരികയാണ്. കാന്തല്ലൂർ വൃന്ദാവൻ മല നിരകളിൽ പകൽ മുഴുവനും തമ്പടിച്ച് കൃഷിത്തോട്ടങ്ങളിലെ വിളകൾ തിന്നും നശിപ്പിക്കുകയാണ്.

ഇവിടെ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾ ചായ കുടിക്കാൻ കാന്‍റീനിൽ എത്തുന്നതിനിടെ രണ്ടു കൊമ്പന്മാർ ഇവരെ ഓടിച്ചു. തുടർന്ന് റിസോർട്ട് മാനേജരെ വിളിച്ചുവരുത്തി ആനകളെ ഓടിച്ചുവിട്ടാണ് ഇവർ രക്ഷപ്പെട്ടത്. പ്രദേശത്ത് പകൽ മുഴുവനും തമ്പടിച്ചിരുന്ന നാല് കാട്ടാനകൾ രാത്രിയും ഈ പ്രദേശത്തിൽ തന്നെ ഉള്ളതായും പറയുന്നു. കാട്ടാനകളെ വനത്തിലേക്ക് തുരത്താനും സൗരോർജ വേലി ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.