കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
Thursday, July 4, 2024 10:46 PM IST
മുട്ടം: ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ സ്ഥിരം അപകടമേഖലയിലാണ് വീണ്ടും വാഹനം അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കട്ടപ്പനയിൽനിന്നു കാഞ്ഞിരപ്പള്ളിക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശി സിബിയും മറ്റ് നാല് യാത്രക്കാരുമാണ് കാറിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കരപ്പിള്ളി ഭാഗത്തു നിരവധി വാഹനാപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതായി ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. അവ വാഹനങ്ങൾ ഇടിച്ചും സാമൂഹ്യവിരുദ്ധർ എടുത്തു മാറ്റിയും നശിപ്പിച്ചു. ഇതോടെ ഇവിടെനിന്നു സ്പീഡ് ബ്രേക്കർ മാറ്റി. ഇതും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.