മൂലമറ്റം ത്രിവേണിയിൽ ഇരുകാലുകളും തളർന്ന രതീഷിന്‍റെ ബീച്ച് വോളി
Wednesday, June 26, 2024 3:42 AM IST
മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി (41) മൂലമറ്റം ത്രിവേണി സംഗമത്തിൽ ബീച്ച് വോളി കളിക്കാനിറങ്ങിയതു കാണികളെ ആവേശത്തിലാക്കി. രതീഷിന്‍റെ സഹപ്രവർത്തകർ വീൽചെയറിൽ ഇരുത്തിയാണ് ഇദ്ദേഹത്തെ പുഴയ്ക്കു നടുവിലുള്ള കളിക്കളത്തിൽ എത്തിച്ചത്.

മൂലമറ്റം പവർഹൗസിൽനിന്നു വൈദ്യുതോദ്പാദനത്തിനുശേഷം പുറത്തേക്ക് ഒഴുക്കുന്ന കനാൽ, വലിയാർ, നാച്ചാർ എന്നിവ കൂടിച്ചേരുന്ന നയനമനോഹരമായ ത്രിവേണി സംഗമത്തിലാണ് ഞായറാഴ്ച ബീച്ച് വോളി അരങ്ങേറിയത്. സാഹസിക നീന്തൽ പരിശീലകനായ സജി വാളാശേരി, എറണാകുളം കളക്ടറേറ്റിലെ തഹസിൽദാർ പി.ഒ.ജെയിംസ് എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിലുളള 58അംഗ സംഘമാണ് ത്രിവേണി സംഗമത്തിന്‍റെ മനോഹാരിത കേട്ടറിഞ്ഞ് ബീച്ച് വോളി കളിക്കാൻ എത്തിയത്.

ഞായറാഴ്ച വൈദ്യുതോത്പാദനത്തിന് പവർഹൗസിൽ ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിച്ചിരുന്നത്. അതിനാൽ പുഴയുടെ നടുവിൽ മണ്‍തിട്ട തെളിഞ്ഞിരുന്നു. ഇവിടെയാണ് ആവേശകരമായ ബീച്ച് വോളി നടന്നത്. രാവിലെ 10.30നു എത്തിയ സംഘം ഉച്ചകഴിഞ്ഞ് 3.30നാണ് മടങ്ങിയത്. ഇവിടെ നിന്നു വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു സംഘത്തിന്‍റെ മടക്കം. 2022-ൽ ആലുവ പെരിയാർപുഴ നീന്തിക്കടന്ന് രതീഷ് ശ്രദ്ധ നേടിയിരുന്നു.

15 വർഷമായി സൗജന്യമായി നീന്തൽപരിശീലിപ്പിക്കുന്ന സജി വാളാശേരിയുടെ ശിക്ഷണത്തിലായിരുന്നു രതീഷ് പരിശീലനം നേടിയത്. ഐടിഐ ഇലക്‌ട്രോണിക്സും കംപ്യൂട്ടർ ഡിസൈനിംഗും പഠിച്ചിട്ടുള്ള ഇദ്ദേഹം പോർട്രേറ്റ് ഡ്രോയിംഗിലും അക്രിലിക്ക് പെയിന്‍റിംഗിലും വിദഗ്ധനാണ്.