വിനോദസഞ്ചാരികള്‍ക്കായി ചാലിയാര്‍ തീരം അണിഞ്ഞൊരുങ്ങുന്നു
Sunday, October 6, 2024 5:05 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി വിദേശ മാതൃകയിൽ ദീപാലംകൃതമാക്കി അലങ്കരിച്ച ഫറോക്ക് പഴയ ഇരുമ്പുപാലത്തിന് സമീപം ചാലിയാർ തീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു.

ഒരു കോടി 17 ലക്ഷം ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്. ചരിത്ര പ്രാധാന്യമേറിയ പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപറേഷൻ ചിൽഡ്രൻസ് പാർക്കും നവീകരിച്ച് "നമ്മൾ പാർക്ക്' എന്ന് പേരും നൽകിയിരുന്നു. ഇവിടെയെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പുഴയോരത്ത് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത് .

വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഉല്ലാസത്തിനും തീരത്ത് സൗകര്യമൊരുക്കും.സമീപത്തെ ചെറുവണ്ണൂർ - ഫറോക്ക് റോഡിനെ കൂട്ടിയിണക്കി പാർശ്വഭിത്തിയോടു കൂടിയ റോഡ് , പ്രദേശത്തെ മുഴുവൻ ജലം പുഴയിലേക്ക് വേഗത്തിൽ ഒഴുക്കിവിടാൻ മികച്ച ഡ്രൈനേജ് , ഇന്‍റർലോക്ക് ,അലങ്കാര വെളിച്ചം , ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ തീരം മിന്നിത്തിളങ്ങും.

ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളിയുടെ സ്ഥിരം വേദിയായി പുഴയുടെ ഫറോക്ക് കര മാറിയതിനാൽ പുതുതായി ഒരുക്കുന്ന പാർക്കിലിരുന്നും ജലമേള ആസ്വദിക്കാനാകുമെന്ന സവിശേഷതയുമുണ്ട്.