കോഴിക്കോട്: നൂതനമായ ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സന്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു.
മാധ്യമ പ്രവർത്തകൻ ഷാജഹാൻ കള്ളിയത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, വാസ്കുലർ സർജറി, റേഡിയോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളുടെയെല്ലാം സേവനങ്ങൾ രോഗികൾക്ക് ഏതു സമയത്തും ഇവിടെ ലഭ്യമാവും.
രോഗാവസ്ഥകൾ നേരത്തെ മനസിലാക്കുകയും അയോർട്ടിക് അനൂറിസം നന്നാക്കൽ, അയോർട്ടിക് ഡിസെക്ഷൻ ചികിത്സ, തൊറാസിക് അയോർട്ടിക് ഡിസീസ് മാനേജ്മെന്റ്, ഉദര അയോർട്ടിക് ഡിസീസ് മാനേജ്മെന്റ്, അയോർട്ടിക് വാൽവ് നന്നാക്കൽ-മാറ്റിസ്ഥാപിക്കൽ, എൻഡോവാസ്കുലർ റിപ്പയർ,
ഓപ്പണ്‍ സർജിക്കൽ പ്രോസീജ്യർ, ഹൈബ്രിഡ് നടപടിക്രമങ്ങൾ എന്നിവ എത്രയും പെട്ടെന്ന് ചെയ്യാൻ പറ്റുമെന്നതാണ് സെന്ററിന്റെ പ്രത്യേകത. ചടങ്ങിൽ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത്, കാർഡിയോളജി ഡോക്ടർമാരായ ഡോ.സൽമാൻ സലാഹുദ്ദീൻ, ഡോ.ബിജോയ് ജേക്കബ്, ഡോ.സുദീപ് കോശി, ഡോ.ബിജോയ് കരുണാകരൻ, ഡോ.സന്ദീപ് മോഹനൻ, ഡോ.ദിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.