വീട് കത്തിനശിച്ചു
Monday, July 29, 2024 5:12 AM IST
എടക്കര: വഴിക്കടവ് കാരക്കോട്ട് വീടിന് തീപിടിച്ച് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം കത്തിനശിച്ചു. കാരക്കോട് അമ്പലകുന്നത്ത് മണലായി വീട്ടില്‍ പ്രേമദാസന്‍റെ തകര ഷീറ്റുകള്‍ കൊണ്ട് മറച്ചുകെട്ടിയ പ്ലാസ്റ്റിക് മേഞ്ഞ വീടാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

പ്രേമദാസനും കുടുംബവും 15 വര്‍ഷമായി താമസിക്കുന്ന വീടാണിത്. പ്രേമദാസന്‍ ജോലി ആവശ്യാര്‍ഥം മംഗലാപുരത്താണ്. ഇയാളുടെ ഭാര്യയും കുട്ടിയും ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിലപിടിപ്പുള്ള രേഖകളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഇവരുടെ പുതിയ വീട് നിര്‍മാണം നടന്നുവരികയാണ്. ഇതിന്‍റെ ചെലവിലേക്കുള്ള പണം അടക്കം കത്തിനശിച്ചവയില്‍ ഉണ്ടായിരുന്നു.

വീടിന് തീപിടിച്ചതറിഞ്ഞ് വഴിക്കടവ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിലമ്പൂരില്‍ നിന്ന് അഗ്നിരക്ഷ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.