നിലമ്പൂരില്‍ കഞ്ചാവുമായി ദമ്പതിമാരായ അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
Monday, July 29, 2024 5:12 AM IST
നിലമ്പൂര്‍: വെസ്റ്റ് ബംഗാളില്‍ നിന്നു നിലമ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ ഒരു കിലോ 690 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശികളായ മല്ലിക് അസദുള്ള (53), ഭാര്യ ചാബില ബീവി (39) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്‍റുമാരെക്കുറിച്ചും ജില്ലാപോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി. പി.കെ. സന്തോഷിന്‍റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ ഒമ്പതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വച്ച് ദമ്പതിമാര്‍ പിടിയിലായത്.

നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെ നിന്നു കുറഞ്ഞ വിലക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്‍റുമാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. മൂന്നുവര്‍ഷമായി ഇവര്‍ നിലമ്പൂരില്‍ താമസിക്കുന്നു.

അസദുള്ള നിര്‍മാണ തൊഴിലാളിയാണ്. വിപണിയില്‍ അര ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്. സിപിഒമാരായ ഉജേഷ്, സജേഷ്, അനസ്, ദീപ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.