സിപിഎം നിലപാട് തിരുത്തണം: യൂത്ത് കോണ്‍ഗ്രസ്
Monday, July 29, 2024 5:12 AM IST
മഞ്ചേരി: മുനിസിപ്പല്‍ കൗണ്‍സിലറെ കോടതി അയോഗ്യനാക്കിയ വിഷയത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്ന ഇരട്ട നിലപാട് തിരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡിന്‍റെ ജീവനക്കാരനായി, കൗണ്‍സിലറുടെ ആനുകൂല്യം പറ്റുകയും കരുവമ്പ്രം ക്ഷേത്രത്തിലെ സ്വത്ത് അപഹരിച്ചതിനു ദേവസ്വം ബോര്‍ഡ് പുറത്താക്കുകയും ചെയ്ത കൗണ്‍സിലറെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് സമരങ്ങളും സഹ കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങളും നിലനില്‍ക്കെ തന്നെ മുനിസിപ്പാലിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യവും സംരക്ഷണവും സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഉറപ്പ് വരുത്തിയിരുന്നു.

കോടതി വിധി വന്നതിന് ശേഷവും പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നായിരുന്നു കൗണ്‍സിലറുടെ പ്രതികരണം. ഈ അവസരത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമ്പത്തിക സഹായങ്ങളാണ് വിശ്വനാഥന് തുണയാകുന്നത്.

ഇത് ജനങ്ങളോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷത്തിന്‍റെ ഈ നിലപാട് മൂലം കനത്ത മഴയും പകര്‍ച്ചവ്യാധികളും മറ്റു പ്രകൃതി ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെടുന്ന ഈ സമയത്ത് കരുവമ്പ്രം വാര്‍ഡിലെ ജനങ്ങള്‍ക്ക് പ്രതിനിധിയില്ലാത്ത സാഹചര്യമാണുള്ളത്.

ഇതിനെതിരെ പൊതുജന ബോധവത്ക്കരണവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കൃഷ്ണദാസ് വടക്കെയില്‍ അറിയിച്ചു.