രണ്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Monday, July 29, 2024 5:12 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ രണ്ട് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി കബീര്‍ അലിഖ (30)യെയാണ് പിടികൂടിയത്.

പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവ് വില്‍പന ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉത്പന്നമാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. പെരിന്തല്‍മണ്ണ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. യൂനുസ്, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. രാമന്‍കുട്ടി,

പ്രിവന്‍റീവ് ഓഫീസര്‍ ഒ. അബ്ദുള്‍റഫീഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. തേജസ്, പി. അബ്ദുള്‍ ജലീല്‍, കെ.സി. അച്യുതന്‍, എം. ഷഹദ് ശരീഫ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ. സിന്ധു, ലിന്‍സി വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് മങ്കടയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു.

തൊഴിലിനായി എത്തി പിന്നീട് ലഹരി വില്‍പനയില്‍ സജീവമാകുന്ന ഇതരസംസ്ഥാനക്കാരെ കണ്ടെത്തുന്നതിനു പെരിന്തല്‍മണ്ണയില്‍ ശക്തമായ പരിശോധന എക്സൈസ് നടത്തിവരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ 16 കേസുകള്‍ രജിസ്റ്റർ ചെയ്തു.

ലഹരി കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിൽ എടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം പെരിന്തല്‍മണ്ണയില്‍ മാത്രം 70 എന്‍ഡിപിഎസ് കേസുകളും 106 അബ്കാരി കേസുകളും പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട 300 കേസുകളും രജിസ്റ്റര്‍ ചെയ്തു.