തോടിന്‍റെ നീരൊഴുക്ക് തടസപ്പെടുത്തിയതിന് നടപടി
Sunday, July 28, 2024 5:35 AM IST
എടക്കര: അനധികൃതമായി മണ്ണിട്ടും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചും തോടിന്‍റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയതിനെതിരേ ഗ്രാമപഞ്ചായത്തിന്‍റെ നടപടി. ചുങ്കത്തറ മുട്ടിക്കടവില്‍ കെഎന്‍ജി റോഡിന് സമീപത്തെ തോട്ടിലേക്കുള്ള നീരൊഴുക്കാണ് മണ്ണിട്ടും കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയും തടസപ്പെടുത്തിയിരുന്നത്.

മഴ പെയ്തതോടെ സമീപത്തെ വീടുകളിലേക്കും കടയിലേക്കും കെഎന്‍ജി റോഡിലേക്കും വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച പഞ്ചായത്ത് സെക്രട്ടറി അനധികൃതമായി പഞ്ചായത്ത് തോട് തടസപ്പെടുത്തിയതായി കണ്ടെത്തി.

എതിര്‍കക്ഷിക്ക് നീരൊഴുക്ക് തടസപ്പെടുത്തിയത് അടിയന്തരമായി പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ പ്രകാരം നോട്ടീസ് നല്‍കിയിട്ടും ഇയാളില്‍ നിന്ന് നടപടികളുണ്ടായില്ല. ഇതേതുടര്‍ന്ന് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീനമോളുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി തോടിന് കുറുകെയുള്ള അനധികൃത കെട്ട് പൊളിച്ചു നീക്കുകയായിരുന്നു.

ജൂണിയര്‍ സൂപ്രണ്ട് ബി. ശിവദാസന്‍, സീനിയര്‍ ക്ലാര്‍ക്ക് വിന്‍സെന്‍റ്, ക്ലാര്‍ക്കുമാരായ കെ.കെ. മനോജ്, മേഘപ്രകാശ്, കെ. ഫസ്ന, വി.കെ. ബിനു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.