പീഡനക്കേസില്‍ യുവാവിന് 15 വര്‍ഷം കഠിനതടവ്
Sunday, July 28, 2024 5:32 AM IST
പെരിന്തല്‍മണ്ണ: വിദ്യാര്‍ഥിയായ 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററെ 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.

പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികതടവ് അനുഭവിക്കണം. 2019ല്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കോട്ടക്കല്‍ കോട്ടൂര്‍ ചെരട മുഹമ്മദ് റഫീഖി (39) നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. പ്രതി 2019ല്‍ സ്ഥാപനത്തില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ശിക്ഷാ കാലാവധി ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണം. കൊളത്തൂര്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍. മധു, പി.എം. ഷമീര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.

പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.