കരുവാരകുണ്ടിലെ ചുഴലിക്കാറ്റ് : നാശം നേരിട്ട സ്ഥലങ്ങള്‍ റവന്യു സംഘം സന്ദര്‍ശിച്ചു
Sunday, July 28, 2024 5:32 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യു സംഘം സന്ദര്‍ശനം നടത്തി. നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. കരുവാരകുണ്ട് പഞ്ചായത്തിലെ കേരള, പൂച്ചപ്പടി, കൂനംമാവ്, കുട്ടത്തി, കല്‍ക്കുണ്ട്, അല്‍ഫോന്‍സ്ഗിരി തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് വ്യാപക നാശം വരുത്തിയത്.

കോടിക്കണക്കിന് രൂപയുടെ കാര്‍ഷികവിളകള്‍ നശിച്ചതിനൊപ്പം നിരവധി വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ നഷ്ടം വിലയിരുത്താനാണ് റവന്യു സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു.

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. അയ്യപ്പന്‍, ശബരിനാഥ്, വില്ലേജ് ഓഫീസര്‍മാരായ ജ്യോതിലക്ഷ്മി, മാഗി ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ ബിജുല ബാലന്‍ എന്നിവരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഠത്തില്‍ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ടി.കെ.ഉമ്മര്‍, ഷീന ജില്‍സ് തുടങ്ങിയ ജനപ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

നാശനഷ്ടം സംഭവിച്ച കരുവാരകുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എ. പി. അനില്‍കുമാര്‍ എംഎല്‍എയും സന്ദര്‍ശിച്ചു. നാശനഷ്ടം നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ കുടുംബങ്ങളെ അറിയിച്ചു. കാറ്റിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്നലെ കേരള പഴയ കടക്കല്‍ ജിയുപി സ്കൂളിന് അവധി നല്‍കി. തകര്‍ന്ന വീടുകളും എംഎല്‍എ സന്ദര്‍ശിച്ചു.

വിളകള്‍ നശിച്ച കര്‍ഷകരെ അദ്ദേഹം ആശ്വസിപ്പിച്ചു. പൂച്ചപ്പടി, കേരള, കല്‍ക്കുണ്ട്, കൂനംമാവ് എന്നിവടങ്ങളിലെല്ലാം എംഎല്‍എ എത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമ്മു, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ജസീറ, ജോജി കെ. അലക്സ്, എന്‍.കെ.ഹമീദ് ഹാജി, എം.കെ. മുഹമ്മദാലി, ടി. ഇംതിയാസ് ബാബു, വി. ഷബീറലി, റഷീദ് കുട്ടത്തി, എ.കെ. ഹംസകുട്ടി തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.