ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2024-25 സീസണില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ കിരീട നേട്ടം വൈകിച്ച് ആഴ്‌സണല്‍.

ഹോം മത്സരത്തില്‍ ആഴ്‌സണല്‍ 2-2നു ക്രിസ്റ്റല്‍ പാലസുമായി സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ആഴ്‌സണല്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ലിവര്‍പൂളിനു കിരീടം സ്വന്തമാക്കാമായിരുന്നു.

1 പോയിന്‍റില്‍ ലിവര്‍പൂള്‍

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 34 മത്സരങ്ങളില്‍ 67 പോയിന്‍റാണ്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ എഫ്‌സിക്ക് 33 മത്സരങ്ങളില്‍ 79ഉം. 38 റൗണ്ട് മത്സരങ്ങളുള്ള പ്രീമിയര്‍ ലീഗില്‍, ഒരു പോയിന്‍റ് കൂടി നേടിയാല്‍ ലിവര്‍പൂളിനു കിരീടത്തില്‍ എത്താം.


അടുത്ത മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ലിവര്‍പൂളിന് 34 മത്സരങ്ങളില്‍ 80 പോയിന്‍റാകും. അതോടെ ആഴ്‌സണലിന് ശേഷിക്കുന്ന നാലു മത്സരം ജയിച്ചാല്‍പോലും 79 പോയിന്‍റില്‍ എത്താനേ സാധിക്കൂ.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിന് എതിരേയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ സമനില നേടിയാല്‍ ലിവര്‍പൂള്‍ 2024-25 സീസണ്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും. 2019-20 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായത്.