ജമാത്തോ, അനുബന്ധ സംഘടനകളോ ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്ന് ഇടക്കാല സർക്കാർ ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി 2013ൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. രജ്സ്ട്രേഷൻ പുനഃസ്ഥാപിക്കാൻ അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നു ജമാത്തിന്റെ അഭിഭാഷകൻ അറിയിച്ചു.