ഏഴു കുട്ടികളടക്കം 16 പേർക്കു പരിക്കേറ്റു. കീവിലെ, കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയാണിത്. ആശുപത്രിക്കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു.