ലാലു പ്രസാദ് യാദവ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഉദ്യോഗാർഥികളിൽനിന്നു ഭൂമി കോഴയായി വാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണു കേസ്.
അഴിമതിയിലൂടെ ലാലുവിന്റെ കുടുംബവുമായി ബന്ധമുള്ള കന്പനികൾ ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. ലാലു പ്രസാദ് യാദവും രണ്ട് ആൺമക്കളും കൂടാതെ ഭാര്യയും രണ്ടു പെണ്മക്കളും കേസിൽ അന്വേഷണം നേരിടുന്നുണ്ട്.