2019ൽ എല്ലായിടത്തും മൂന്നാം സ്ഥാനത്തായ സിപിഎം വൻ തിരിച്ചുവരവിനാണു ലക്ഷ്യമിടുന്നത്. ഡംഡം, കോൽക്കത്ത ദക്ഷിൺ, ജാദവ്പുർ മണ്ഡലങ്ങളിൽ സിപിഎം പ്രതീക്ഷ പുലർത്തുന്നു. കോൺഗ്രസിന്റെ പിന്തുണ ഇത്തവണ സിപിഎമ്മിനാണ്. കോൽക്കത്ത ഉത്തർ മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് മത്സരിക്കുന്നു. മുതിർന്ന നേതാവ് പ്രദീപ് ഭട്ടാചാര്യയാണ് കോൺഗ്രസ് സ്ഥാനാർഥി.
ഒന്പതു ലോക്സഭാമണ്ഡലങ്ങളിലും 72 നിയമസഭാ മണ്ഡലങ്ങളിൽ 71ലും തൃണമൂൽ ആണു വിജയിച്ചത്. ഒരു സീറ്റ് ഐഎസ്എഫിനു ലഭിച്ചു. ബിജെപിക്ക് ഒറ്റ സീറ്റുപോലുമില്ല. ഏഴാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയെന്നത് എതിരാളികളെ സംബന്ധിച്ച് ദുഷ്കര ദൗത്യമാണ്.
സിപിഎം നില മെച്ചപ്പെടുത്തുന്നത് തൃണമൂലിനു ഗുണം ചെയ്യും. തൃണമൂൽ വിരുദ്ധ വോട്ടുകൾ ബിജെപി, സിപിഎം പാർട്ടികൾക്കായി വിഭജിക്കപ്പെടും. ജയനഗർ ഒഴികെയുള്ള എട്ടു മണ്ഡലങ്ങളിലും മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും തൃണമൂൽ വിജയിച്ചവയാണ്. ജയനഗറിൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ വിജയിച്ചു.