വോട്ടിംഗ്, വിവിപാറ്റ് മെഷീനുകളുടെ വിവരങ്ങൾ വെളിപ്പെടുത്താമെന്നു നിർമാതാക്കൾ
വോട്ടിംഗ്, വിവിപാറ്റ് മെഷീനുകളുടെ വിവരങ്ങൾ വെളിപ്പെടുത്താമെന്നു നിർമാതാക്കൾ
Tuesday, November 12, 2019 12:39 AM IST
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാം വരവിനു വഴിയൊരുക്കിയ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും (ഇവിഎം) വോട്ടർ വെരിഫൈഡ് പേപ്പർ ട്രയൽ യൂണിറ്റുകളുടെയും (വിവിപാറ്റ്) എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താമെന്ന് നിർമാതാക്കളായ ഇലക്്‌ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ബംഗളൂരു ആസ്ഥാനമായുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമാണ് ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ നിർമാതാക്കൾ.

നരേന്ദ്ര മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പിന് ശേഷം ഇതു സംബന്ധിച്ച് നൽകിയ ഒട്ടേറെ വിവരാവകാശ പ്രകാരമുള്ള എല്ലാ അപേക്ഷകളും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നിരസിച്ചിരുന്നു. മെഷീനുകൾ നിർമിച്ചിരുന്ന എൻജിനിയർമാരുടെ പേരു വിവരങ്ങൾ അടക്കം വെളിപ്പെടുത്തുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ അപേക്ഷകൾക്കു മറുപടി നൽകാതെ മടക്കി അയച്ചിരുന്നത്.

മെഷീനുകളുടെ ഓപ്പറേഷണൽ മാനുവൽ അടക്കമുള്ള വിവരങ്ങളും ഇത്രനാളും പുറത്തു വിടാനാകില്ലെന്ന് നിലപാടായിരുന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്‍റെ കേന്ദ്ര വിവരാവകാശ ഓഫീസർ വച്ചു പുലർത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇവിഎമ്മും വിവി പാറ്റും തയാറാക്കിയ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. വോട്ടിംഗ് മെഷീനുകളിൽ വൻതോതിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആരോപണം ഉന്നയിച്ചപ്പോഴും ഇതു സംബന്ധിച്ച സാങ്കേതിക വശങ്ങൾ വെളിപ്പെടുത്താൻ നിർമാതാക്കളായ രണ്ടു കന്പനികളും തയാറായിരുന്നില്ല.

എന്നാൽ, തുടർച്ചയായുള്ള ആവശ്യങ്ങൾക്കൊടുവിൽ മെഷീനുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്താമെന്നാണ് കഴിഞ്ഞ ദിവസം വിവരാകാശ പ്രവർത്തകനായ വെങ്കടേഷ് നായകിന് ഇലക്ട്രോണിക് കോർപറേഷൻ ലിമിറ്റഡിന്‍റെ അപ്പീൽ സമിതി ഉറപ്പു നൽകിയിരിക്കുന്നത്. മുൻപ് വിവരാവകാശ പ്രകാരം അഭ്യർഥിച്ചിട്ടുള്ള എല്ലാ അപേക്ഷകൾക്കും വിശദമായ മറുപടി നൽകണമെന്നാണ് കന്പനിക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും എണ്ണം എത്രയെന്ന് വിവരം ആരാഞ്ഞ് കൊണ്ടുള്ള അപേക്ഷ ബിഇഎൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുകയാണ് ചെയ്തത്. എൻജിനീയർമാരുടെ വിവരങ്ങളും ഓപ്പറേഷണൽ മാനുവൽ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയും തടഞ്ഞു വെക്കുകയും ചെയ്തു.


ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ നിർമാണം ഏറ്റെടുത്തതോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായത്. 2018-2019 സാന്പത്തിക വർഷത്തിൽ കന്പനിയുടെ ലക്ഷ്യമായിരുന്ന 1800 കോടി രൂപ എന്നതും മറികടന്ന് 2400 കോടിയിലെത്തി വരുമാനം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ നിർമാണത്തിന് പുറമേ പഴയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ എം-3 വേർഷൻ ഉൾപ്പെടുത്തി പരിഷ്കരിച്ചതും ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലായിരുന്നു. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാനുള്ള വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും ഓർഡറിലൂടെ മാത്രം ഈ സാന്പത്തിക വർഷം കന്പനിയുടെ വരുമാനം 2400-2600 കോടിയിലെത്തുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഇവിഎമ്മിന്‍റെ വിൽപന മാത്രം 200 കോടിയിൽ നിന്ന് കഴിഞ്ഞ ജനുവരി ആയപ്പോഴേക്കും 600 കോടി ആയാണ് വർധിച്ചത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.