കോലഞ്ചേരിയിൽ യാക്കോബായ പള്ളി പുനനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി
Monday, September 23, 2024 6:59 AM IST
കോലഞ്ചേരി: അരനൂറ്റാണ്ട് മുന്പ് കോലഞ്ചേരിയിൽ യാക്കോബായ വിശ്വാസികൾക്ക് ആരാധനയ്ക്കായി നിർമിച്ച സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പൽ പൊളിച്ച് പള്ളി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .

2023 ജനുവരി 28ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമികത്വത്തിലും, മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രീഗോറിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മോർ അന്തിമോസ് എന്നിവരുടെ സഹകാർമികത്വത്തിലും ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു.

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള 56 സെന്‍റ് സ്ഥലത്ത് 5,300 ചതുരശ്ര അടിയിലാണ് ദേവാലയ നിർമാണം നടത്തുന്നത്. വിശ്വാസികളുടെ ഐക്യകണ്ഠേനയുള്ള ആവശ്യപ്രകാരം നഷ്ടപ്പെട്ട മാതൃ ദേവാലയത്തിന്‍റെ മാതൃകയിൽ 5 ത്രോണോസുകളോടുകുടി നിർമിക്കുന്ന ദേവാലയത്തിൽ 1000 ത്തോളം വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കാൻ കഴിയും .


നിർമാണ പ്രവർത്തനങ്ങൾക്ക് വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, സഹ വികാരി ഫാ. സന്തോഷ് വർഗീസ്, ഫാ. ഐസക് കരിപ്പാൽ, ഫാ. എമിൽ കുര്യൻ, ഫാ. ബേബി മാനാത്ത്, ഡീക്കൻ ലിജോ ബേസിൽ, സെമിനാരിയൻ ജിക്സൺ വർഗീസ് എന്നിവർ സഹ കാർമികത്വം വഹിച്ചു .

ഇഗ്നത്തിയോസ് ഏലിയാസ് ത്രിദീയൻ പാത്രിയർക്കീസ് ബാവയുടെയും , ബസേലിയോസ് പൗലോസ് ദ്വിദീയൻ ബാവയുടെയും തിരുശേഷിപ്പുകൾ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽ നിത്യ കുർബാനയുണ്ട്. പള്ളി നിർമാണം പൂർത്തിയാകും വരെ പള്ളിമുറ്റത്ത് താത്കാലികമായി തയാറാക്കുന്ന പന്തലിൽ വിശ്വാസികൾക്ക് ആരാധനാ സൗകര്യം ക്രമീകരിക്കുന്നുണ്ട്.