ഗോതുരുത്ത് വള്ളംകളി : താണിയനും ചെറിയ പണ്ഡിതനും ജേതാക്കൾ
Monday, September 23, 2024 6:38 AM IST
പറവൂർ: പെരിയാറിന്‍റെ കൈവഴിയിൽ ആയിരങ്ങളെ ആവേശം കൊള്ളിച്ച്‌ നടന്ന ഗോതുരുത്ത് ജലമേളയിൽ താണിയനും ചെറിയപണ്ഡിതനും വിജയിച്ചു.

എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെയാണ് പരാജയപ്പെടുത്തിയത്. ഗോതുരുത്ത് വള്ളംകളിയിൽ താണിയന്‍റെ തുടർച്ചയായ രണ്ടാം കിരീടമാണ്.

ബി ഗ്രേഡിലെ കലാശപ്പോരിൽ മഞ്ഞനക്കാട് എംബിസി തുഴഞ്ഞ ചെറിയപണ്ഡിതൻ വടക്കുംപുറം പിബിസി തുഴഞ്ഞ വടക്കുംപുറം വള്ളത്തെ തോൽപ്പിച്ചു. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന്‍റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബാണ് (എസ്എസി) 87-ാമത് ജലമേള സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി 18 വള്ളങ്ങൾ മാറ്റുരച്ചു.

കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മധ്യേ ഒഴുകുന്ന പെരിയാറിന്‍റെ കൈവഴിയിൽ 516 മീറ്റർ ദൂരമുള്ള ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്. ജലമേള കാണാൻ ഇരുകരകളിലായി ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ തടിച്ചുകൂടി.


പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. എസ്എസി പ്രസിഡന്‍റ് നിവിൻ മിൽട്ടൻ അധ്യക്ഷനായി. വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്‍റ് കെ.വി. അനന്തൻ പതാക ഉയർത്തി.

ഫാ. ഗിൽബർട്ട് തച്ചേരി ട്രാക്ക് ആശീർവദിച്ചു. കൊച്ചി കസ്റ്റംസ് കമ്മീഷണർ ഗുർക്കരൻ സിംഗ് ബെയിൻസ് ഫ്ലാഗ് ഓഫ് ചെയ്‌തു. മുത്തൂറ്റ് അക്കാദമി ടെക്ന‌ിക്കൽ ഡയറക്‌ടർ ബിജോയ് ബാബു തുഴ കൈമാറി.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമല സദാനന്ദൻ, വൈസ് പ്രസിഡന്‍റ് കെ.എസ്.സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ലീന വിശ്വൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു‌.