നിര്‍മാണം അന്തിമഘട്ടത്തില്‍ എറണാകുളം മാര്‍ക്കറ്റിന്‍റെ പുതിയ കെട്ടിടം നവംബറില്‍ തുറക്കും
Monday, September 23, 2024 6:38 AM IST
കൊച്ചി: എറണാകുളം മാര്‍ക്കറ്റിനുള്ളില്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ പുതിയ മാര്‍ക്കറ്റ് സമുച്ചയം നവംബറില്‍ തുറക്കും. ഒക്ടോബര്‍ അവസാനത്തോടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) അധികൃതര്‍ പ്രതീക്ഷ വയ്ക്കുന്നത്. നിലവില്‍ സമുച്ചയത്തിന്‍റെ 85 ശതമാനവും നിര്‍മാണം പൂര്‍ത്തിയായി.

ലിഫ്റ്റ് സ്ഥാപിക്കുന്ന പണികളും അവസാനഘട്ട മിനുക്കു പണികളുമാണ് ശേഷിക്കുന്നത്. അഞ്ചു ലിഫ്റ്റുകളാണ് ആകെയുള്ളത്. ഇതില്‍ രണ്ടെണ്ണം സ്ഥാപിച്ചു. ശേഷിക്കുന്നത് വരും ദിവസങ്ങളില്‍ സ്ഥാപിക്കും. സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിനുള്ള എന്‍ഒസിയും വൈദ്യുതി, അഗ്‌നിരക്ഷാസേന അനുമതികളും ലഭിക്കാനുണ്ട്. ഇതുടന്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കൊച്ചി കോര്‍പറേഷന്‍റെ ഉടമസ്ഥതയിലാണ് മാര്‍ക്കറ്റ്. ബേസ്‌മെന്‍റ് ഉള്‍പ്പെടെ അഞ്ചു നിലകളാണുള്ളത്. ഭൂമിക്കടിയിലുള്ള രണ്ടു നിലകളിലായി വാഹന പാര്‍ക്കിംഗിനുള്ള സ്ഥലമാണ്. അതിനു മുകളിലുള്ള നിലകളില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട തുടങ്ങിയ സ്റ്റാളുകള്‍, സ്റ്റേഷനറി, കയര്‍, കുട്ട, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്പനയ്ക്കുള്ള സ്റ്റാളുകളാണ്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകള്‍ തുറന്ന നിലയാകും. ഇതു പൂര്‍ണമായും വാണിജ്യ ഇടമായി ഉപയോഗിക്കാനാകും.


ഒന്നാം നിലയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് ഏരിയയുണ്ട്. താഴത്തെ നിലയില്‍ നിന്ന് ഒന്നാംനിലയിലേക്ക് റാംപിലൂടെ വാഹനം കയറ്റാം. 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് സമുച്ചയം. മൊത്തം 1.63 ഏക്കറാണ് പ്ലോട്ട് ഏരിയ. മാലിന്യം സംസ്‌കരിക്കാന്‍ ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്‍റുമുണ്ട്. 72.69 കോടിയാണ് ആകെ പദ്ധതിച്ചെലവ്.

ഷണ്മുഖം റോഡില്‍നിന്ന് മാര്‍ക്കറ്റ് കോംപ്ലക്‌സിന്‍റെ ഒന്നാംനിലയിലേക്ക് എത്തുന്ന ആകാശപാതയും പദ്ധതിയിലുണ്ട്. വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ക്ക് പുറമെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഇവിടെയുണ്ടാകും. നഗരത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗും കെട്ടിടത്തോടനുബന്ധിച്ചാണ് നിര്‍മാണം നടക്കുന്നത്. 120 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാം. 24.65 കോടി രൂപ മുതല്‍മുടക്കുള്ള എംഎല്‍പിയുടെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി.

നൂറ്റാണ്ട് പഴക്കമുള്ള പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിര്‍മാണം ആരംഭിച്ചത്. കരാര്‍ പ്രകാരം 2024 ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പഴയ മാര്‍ക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെയാണ് താത്കാലികമായി പുനരധിവസിപ്പിച്ചിരിക്കന്നത്്.