മുളവൂർ തോട്ടിലേക്ക് വീണ്ടും മാലിന്യം ഒഴുക്കി
Monday, September 23, 2024 6:50 AM IST
മൂവാറ്റുപുഴ: നിരവധിയാളുകളുടെ ആശ്രയമായ മുളവൂർ തോട്ടിലേക്ക് വീണ്ടും മാലിന്യം ഒഴുക്കി. അറവുമാലിന്യം അടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കുന്നതിനു പുറമെ മലിനജലം കൂടി ഒഴുകിയെത്തിയതോടെ തോട് മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മാലിനജലം ഒഴുക്കൽ നിർത്തിയിരുന്നു.

എന്നാൽ ഇന്നലെ വൈകുന്നേരം കുളിക്കാൻ എത്തിയവരാണ് തോടിലെ വെള്ളത്തിന് ചുവന്ന നിറം ശ്രദ്ധിച്ചത്. മഴക്കാലമായതിനാൽ തോട് നിറഞ്ഞാണ് ഒഴുകിയിരുന്നത്. തോട്ടിൽ വെള്ളം കുറഞ്ഞതോടെയാണ് നിറമാറ്റം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

പായിപ്ര പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിലൊന്നായ മുളവൂർ തോട് മാലിന്യ നിക്ഷേപവും, അനധികൃത കൈയേറ്റവും മൂലം നാശത്തിന്‍റെ വക്കിലാണ്. തോടിലെ വെള്ളം ചുവന്ന നിറമായി മാറിയതോടെ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.


അനേകായിരങ്ങൾ കുളിക്കുന്നതിനും കൃഷിയ്ക്കും ഉപയോഗിക്കുന്ന മുളവൂർ തോട് കടുത്ത വേനലിലും ജലസമൃദ്ധമാണ്. വേനൽ കനക്കുന്നതോടെ തോട് വറ്റി വരളുമെങ്കിലും, പെരിയാർ വാലി കനാലുകളിൽ വെള്ളമെത്തുന്നതോടെ തോട് ജലസമൃദ്ധമാകുകയും ചെയ്യും.

നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. വേനൽ ആരംഭിച്ചതോടെ പ്രദേശവാസികൾ കുളിക്കുന്നതിനും, അലയ്ക്കുന്നതിനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനും, കൃഷിയാവശ്യത്തിനും മുളവൂർ തോടിനെയാണ് ആശ്രയിക്കുന്നത്. അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്.