മാലിന്യപ്രശ്നം : പാർപ്പിട സമുച്ചയത്തിനെതിരേ ആർഡിഒ ഉത്തരവ്
Monday, September 23, 2024 6:50 AM IST
കരുമാലൂർ: പൊതു ഇടങ്ങളിലേക്കും ജലസ്രോതസിലേക്കും മാലിന്യം തള്ളുന്ന പാർപ്പിട സമുച്ചയത്തിനെതിരെ ആർഡിഒ ഉത്തരവ്. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ കോട്ടപ്പുറം അക്വാസിറ്റി പാർപ്പിട സമുച്ചയം നടത്തണമെന്നു കാണിച്ചാണു ഉത്തരവിറക്കിയത്. മാലിന്യപ്രശ്നം പരിഹരിച്ചു അഗ്നി സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാനും പത്തു ദിവസത്തെ സമയം നൽകി.

പാർപ്പിട സമുച്ചയ ഉടമ ഉത്തരവ് പാലിക്കാത്ത പക്ഷം കരുമാലൂർ പഞ്ചായത്ത് സെക്രട്ടറി അടിന്തര നടപടി സ്വീകരിച്ചു ചെലവായ തുക ഉടമയിൽ നിന്നു റവന്യു റിക്കവറി നടത്തി ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും മാസങ്ങൾക്കു മുൻപു നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിനായുള്ള പ്ലാന്‍റ് ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലെന്നും ശുചിമുറി മാലിന്യം വൻതോതിൽ തോടുകളിലേക്കും സമീപത്തെ പാടത്തേക്കും ഒഴുക്കി വിടുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആർഡിഒയ്ക്ക് ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.


പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നോട്ടിസ് നൽകിയിട്ടും ഉടമ നോട്ടീസിലെ നിർദേശങ്ങളൊന്നും പാലിച്ചിരുന്നില്ല. ഇതേ തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ പ്രതിഷേധം ഉൾപ്പെടെ നടത്തുകയുണ്ടായി. സംഭവം കൂടുതൽ പ്രശ്നമായതോടെയാണ് ആർഡിഒ ഉത്തരവിറക്കിയത്.