പന്പിംഗ് നിർത്തിയതായി ആരോപണം : വടക്കേക്കരയിലും ചിറ്റാറ്റുകരയിലും കുടിവെള്ളക്ഷാമം രൂക്ഷം
Monday, September 23, 2024 6:38 AM IST
പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിന്‍റെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. കഴിഞ്ഞ ആറ് ദിവസമായി കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ് ജനങ്ങൾ.

ഈ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതാണ് കാരണം. രണ്ടു ദിവസമായി ഈ പ്രദേശത്തേക്ക് വെള്ളം പന്പു ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട്, മാല്യങ്കര പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളം കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാണ്.


ചിറ്റാറ്റുകര പഞ്ചായത്തിലെ താന്നിപ്പാടം മേഖലയിലും സമാന രീതിയിൽ പ്രശ്നമുണ്ട്.
രണ്ട് ദിവസമായി വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലേക്കുള്ള പമ്പിംഗ് പൂർണമായി നിർത്തിവച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി പരിഹരിച്ച് പമ്പിംഗ് പുന:രാരംഭിക്കണമെന്നും പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.