കുടിവെള്ളത്തിനായി ഇരന്ന് ഇരതോട് നിവാസികള്‍
Wednesday, September 25, 2024 5:49 AM IST
എടത്വ: ഒരിറ്റ് കുടിവെള്ളത്തിനായി വീയപുരം ഇരതോട്-കണ്ണമ്മാലി പ്രദേശത്തെ താമസക്കാര്‍ ഇരക്കുന്നു. വീയപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇരതോട്-കണ്ണമ്മാലി പ്രദേശത്താണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിരണം പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ ഇരതോട് പാലത്തിനോട് ചേര്‍ന്ന് ഉപരിതല ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്.

സംഭരണിയിലെ വിതരണ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് 100 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ഇരതോട്-കണ്ണമ്മാലി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.

ഇരതോട് - കണ്ണമ്മാലി പ്രദേശത്തെ കുടിവെള്ളക്ഷാമം ചൂണ്ടിക്കാട്ടി വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. ഷാനവാസ് 2023 ജൂണ്‍ മാസത്തില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നടന്ന നവകേരള സദസില്‍ മന്ത്രി പി. പ്രസാദിന് നിവേദനം നല്‍കിയിരുന്നു. നിവേദനത്തിനും ചര്‍ച്ചയ്ക്കും ശേഷം കൃഷിമന്ത്രി ജല അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥക്ക് നിര്‍ദേശം നല്‍കി.
ഒരാഴ്ചയ്ക്കുള്ളില്‍ നിരണം പഞ്ചായത്തിലെ ഇരതോട് ഉപരിതല ജലസംഭരണിയില്‍നിന്ന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വീയപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഇരതോട്-കണ്ണമ്മാലി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് നടപടി സ്വീകരിക്കാണമെന്ന് ജല അഥോറിറ്റി എ. എക്‌സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം നല്‍കി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ തയാറായില്ല.


വര്‍ഷത്തില്‍ 24 മണിക്കൂറും ശുദ്ധജലം സുലഭമായി ലഭിക്കുന്ന ജലസംഭരണിക്ക് നൂറുമീറ്റര്‍ അകലെയുള്ള ഇരതോട് - കണ്ണമ്മാലി പ്രദേശവാസികള്‍ നദിയിലേയും തോടുകളിലേയും മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണ്.

മലിനജലത്തിന്‍റെ ഉപയോഗം മൂലം പ്രദേശത്ത് കാന്‍സര്‍, വൃക്ക, കരള്‍ രോഗബാധിതര്‍ നിരവധിയുണ്ട്. ശുദ്ധജല ലഭ്യത ഇല്ലാതെവന്നതോടെ ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പിടി മുറുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും രാപകല്‍ വ്യത്യാസമില്ലാതെ ജലവിതരണം നടക്കുന്ന സംഭരണിയില്‍നിന്ന് കുടിവെള്ളം നല്‍കാനുള്ള മന്ത്രിയുടെ നിര്‍ദേശത്തിന് ഉദ്യോഗസ്ഥര്‍ പുല്ലുവിലയാണ് നല്‍കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതി പ്രാവര്‍ത്തികമാക്കാത്തതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മന്ത്രിയെ വീണ്ടും സമീപിച്ചിരുന്നു. അടുത്ത ജില്ലാ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത് ജലവിതരണത്തിന് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി മാസങ്ങള്‍ പിന്നിട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പഞ്ചായത്ത് പ്രതിനിധി.