സിദ്ധാര്‍ഥന്‍റെ മരണം: ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു
Wednesday, September 25, 2024 5:49 AM IST
ചേര്‍ത്തല: ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായതായി പോലീസിനു സൂചന ലഭിച്ചു. പട്ടണക്കാട് പഞ്ചായത്ത് 11-ാം വാര്‍ഡ് മേനാശേരി ചൂപ്രത്ത് സിദ്ധാര്‍ഥന്‍ (74) ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് അത്മഹത്യയെന്നു ചൂണ്ടിക്കാണിച്ച് ഭാര്യ ജഗദമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥരുടെ നിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു.

ആരോപണ വിധേയരായ വിഇഒമാരെ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഇരുവരെയും ഒറ്റക്കും ഒന്നിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. ലൈഫ് പദ്ധതിയുടെ രേഖകള്‍ പരിശോധിച്ചായിരുന്നു നടപടി. പദ്ധതിക്കു കാലതാമസമുണ്ടാക്കുന്ന നടപടികളൊന്നും കണ്ടെത്താനായിട്ടല്ലെന്നാണ് വിവരം.


ഓണത്തിനു തൊട്ടുമുമ്പായി ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തിയ സിദ്ധാര്‍ഥനോടും ഭാര്യയോടും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായാണ് സൂചന.

ചൊവ്വാഴ്ച വൈകിട്ടുവരെ പോലീസ് ഇരുവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരാതിക്കാരിയില്‍നിന്നു സിദ്ധാര്‍ഥന്‍റെ വീടിനു സമീപത്തുള്ളവരില്‍നിന്നും പോലീസ് മൊഴിയെടുത്തു. രേഖകളും മൊഴികളും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടണക്കാട് പോലീസ് അറിയിച്ചു.