താത്കാലിക നിയമനത്തിന് പിഎസ്‌സി ഒത്താശ ചെയ്യുന്നതായി ഉദ്യോഗാര്‍ഥികള്‍
Wednesday, September 25, 2024 5:49 AM IST
ചേര്‍ത്തല: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ താത്കാലിക നിയമനത്തിന് പിഎസ്‌സി അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികക്കായുള്ള പിഎസ്‌സി പട്ടികക്കെതിരെയാണ് പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്.

നിലവില്‍ പിഎസ്‌സി പ്രഖ്യാപിച്ച മുഖ്യ പട്ടികയില്‍ 1099 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022ലെ വിജ്ഞാപന പ്രകാരമുള്ള നിയമനത്തില്‍ എല്ലാ സര്‍വകലാശാലകളിലുമായുള്ള 215 ഒഴിവുകള്‍ കണക്കാക്കിയാണ് പട്ടിക. എന്നാല്‍, കേരള സര്‍വകലാശാലയില്‍ മാത്രം നിലവില്‍ 341 ഒഴിവുകളുണ്ടെന്നും ഇത്തരത്തില്‍ എല്ലാ സര്‍വകലാശാലയിലും ഒഴിവുകള്‍ നിലനില്‍ക്കേയാണ് ചെറിയ പട്ടികയെന്നാണ് വിമര്‍ശനം.

ഇത്തരത്തില്‍ ചെറിയപട്ടികയാണെങ്കില്‍ അതു താത്കാലിക നിയമനത്തിനുള്ള നീക്കമാണെന്ന് ഉദ്യോഗാര്‍ഥികളുടെ സംഘനയായ റാങ്ക് ലിസ്റ്റ് വിപുലീകരണ സമിതി ഭാരവാഹികളായ എം. വിഷ്ണു, പി.വി. സുധീഷ് ചന്ദ്രബാബു, അരുണ്‍ ശര്‍മ, ടി.ഒ. ഫാത്തിമ, പി. നയന എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.


പുതിയ താത്കാലിക നിയമനത്തിനും നിലവിലുള്ളതില്‍ സ്ഥിരപ്പെടുത്തലിനും ലക്ഷ്യമിട്ടുള്ള അട്ടിമറിയാണ് ഒഴിവുകള്‍ പൂഴ്ത്തിയതിനു പിന്നില്‍. നിലവിലുളള ഒഴിവിന്‍റെ അഞ്ചു മടങ്ങ് കണക്കാക്കിയാണ് പട്ടികയൊരുക്കുന്നത്.

94 മാര്‍ക്കില്‍ നടന്ന പരീക്ഷയില്‍ 81നു മുകളില്‍ മാര്‍ക്കു ലഭിച്ചവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. നിലവിലെ യഥാര്‍ഥ ഒഴിവുകള്‍ കണക്കാക്കിയാല്‍ 75 മാര്‍ക്കുനേടിയവരും പട്ടികയില്‍വരും. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത സര്‍വകലാശാലകളുടെ നടപടി ദുരൂഹമാണെന്നും താത്കാലിക നിയമനത്തിനായുള്ള നീക്കമാണിതിനു പിന്നിലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.