റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർ ദുരിതത്തിൽ
Monday, September 23, 2024 1:35 AM IST
ഇരിട്ടി: മലയോര ഹൈവേ ആനപ്പന്തിയിൽ റോഡുകൾ പൊട്ടിപൊളിഞ്ഞ് യാത്രക്കാർ ദുരിതത്തിൽ. വള്ളിത്തോടുനിന്നും ആനപ്പന്തി-അങ്ങാടിക്കടവ്-കരിക്കോട്ടക്കരി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ഈ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇതുമൂലം സ്കൂളും കോളജും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിദ്യാർഥികളും അധ്യാപകരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

നിലവിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ക്വാറിവേസ്റ്റ് ഇട്ട് കുഴി നികത്തിയിരുന്നു. എന്നാൽ, ഇത് ഇപ്പോൾ റോഡിൽ ചിതറി കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാർക്കാണ് ദുരിതമായിരിക്കുന്നത്. റോഡിൽ പൂർണമായും തകർന്ന ഭാഗങ്ങളിൽ കുഴികൾ അടച്ച് താത്കാലിക സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അതേസമയം മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ച് 25.3 കിലോമീറ്റർ ദൂരം 83.17 കോടി രൂപയ്ക്ക് പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും ജൽജീവൻ പദ്ധതി പൈപ്പിടൽ പൂർത്തിയാകാത്തത് കൊണ്ട് ആനപന്തി റോഡിന്‍റെ അറ്റകുറ്റപ്പണി നടക്കാത്ത സ്ഥിതിയാണ്.

ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയായാൽ മാത്രമേ റോഡ് വീതികൂട്ടി ടാറിംഗ് പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.