പന്നിയൂർ ശ്രദ്ധേയമായ ഗവേഷണ കേന്ദ്രം, പക്ഷേ കേന്ദ്രത്തിലെത്തൽ അതീവ ദുഃസഹം
Monday, September 23, 2024 1:35 AM IST
തളിപ്പറമ്പ്: കാർഷിക രംഗത്ത് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നിട്ട് കാലമേറെയായിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയായില്ല. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത പന്നിയൂര്‍ ഒന്ന് ഉൾപ്പെടെയുള്ള അത്യുത്പാദന ശേഷിയുള്ള കുരുമുളുക‌് തൈകളടക്കമുള്ള നടീൽ വസ്തുക്കൾക്കായി പ്രതിദിനം നിരവധിപേർ എത്തുന്ന റോഡാണ് പൊട്ടിത്തകർന്നു കിടക്കുന്നത്.

ഗവേഷണകേന്ദ്രത്തിന്‍റെ പ്രവർത്തനത്തെ കുറിച്ചറിയാൽ വിദേശികൾ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ടെങ്കിലും ഗവേഷണ കേന്ദ്രത്തിലെത്തിപ്പെടാനുള്ള റോഡിലൂടെയുള്ള യാത്ര ദുഃസഹമാണ്.

തളിപ്പറമ്പ്-വായക്കമ്പ മലയോര ഹൈവേയില്‍ നിന്നും ഗവേഷണ കേന്ദ്രത്തിലേക്ക് വെറും 800 മീറ്റര്‍ മാത്രമാണ് ദുരമുള്ളത്.

പക്ഷേ പൊട്ടിപ്പെളിഞ്ഞ റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമാണ്. 2012 ലാണ് ഈ റോഡ് അവസാനമായി ടാറിംഗ് നടത്തിയത്.


എല്ലാ വര്‍ഷവും കാര്‍ഷിക സര്‍വകലാശാലയുടെ ബജറ്റില്‍ റോഡ് നവീകരണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും ടെൻഡർ നടപടികള്‍ മാത്രം നടക്കാറില്ലെന്ന് കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

നിരവധി തവണ ഈ വിഷയം തൃശൂരിലെ അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും പറയുന്നു. ഇരു വശങ്ങളിലും മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ റോഡ് തകരാതെ നിലനില്‍ക്കണമെങ്കില്‍ കോണ്‍ക്രീറ്റോ ഇന്‍റര്‍ലോക്കോ ചെയ്യുണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഈ വിഷയം കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ശക്തമായി ഉന്നയിച്ച് പരിഹാരം കാണാന്‍ ഇച്ഛാശക്തിയുള്ള നേതൃത്വം പന്നിയൂര്‍ ഗവേഷണ കേന്ദ്രത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നപരിഹാരം നീളാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നു.