പാലക്കയംതട്ട്-പൈതൽമല-‌കാഞ്ഞിരക്കൊല്ലി-കാപ്പിമല ടൂറിസം സർക്യൂട്ട് പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നു
Friday, September 20, 2024 1:55 AM IST
നടുവിൽ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക.
ഇതിന്‍റെ ഭാഗമായി സജീവ് ജോസഫ് എംഎൽഎയുടെയും അസിസ്റ്റന്‍റ് കളക്ടറുടെയും നേതൃത്വത്തിൽ കഴിഞ്ഞമാസം ഉന്നതതല സംഘം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും പാലക്കയം തട്ടിൽ അവലോകനയോഗം ചേരുകയും ചെയ്തിരുന്നു.

അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിൽ 4,124 ഏക്കറിൽ പരന്നുകിടക്കുന്ന പൈതൽമലയും 3,500 ലധികം അടി ഉയരത്തിൽ എട്ടേക്കറിൽ പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ഇവിടെ വനംവകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരുകോടി രൂപയുടെയും മാസ്റ്റർപ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനംവകുപ്പും തയാറാക്കിവരുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ഇതിനുപുറമെ എംപി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ പ്രധാന സൗകര്യങ്ങളൊരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്‍റെ ടെണ്ടർ നടപടികൾ തുടങ്ങി. കാഞ്ഞിരക്കൊല്ലിയിലും പൈതൽമലയിലും കാപ്പിമലയിലും വനംവകുപ്പിന്‍റെ പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.


പൈതൽമലയിലെ റിസോർട്ടുൾപ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡിടിപിസി സ്ഥാപനങ്ങൾ നവീകരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. മലപ്പട്ടത്തെ മലബാർ റിവർക്രൂസ് പദ്ധതി പൂർത്തിയായാൽ ബോട്ടുകളിലെത്തുന്നവർക്കും മലയോരകാഴ്ചകൾ ആസ്വദിക്കാനാകും. മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്പിനെ കണക്കാക്കുന്നത്. പറശിനിക്കടവിൽ നിന്നു തുടങ്ങുന്ന ബോട്ടു യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണു റിവർക്രൂസ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് വൈകുന്നേരം ബോട്ടിൽത്തന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്പേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർപാടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യതകളും പരിശോധിക്കുന്നുണ്ട്.