വനാതിര്‍ത്തിയിലെ തോട്ടിലേക്ക് മാലിന്യം തള്ളിയ മൂന്നുപേര്‍ പിടിയില്‍
Monday, September 23, 2024 1:20 AM IST
നിലമ്പൂര്‍:തോട്ടിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നുപേര്‍ വനം വകുപ്പിന്‍റെ പിടിയിലായി. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തേക്കിന്‍ചുവട് തോട്ടുമുക്കം റോഡില്‍ അരിമ്പ്രക്കുത്ത് റിസര്‍വിനോട് ചേര്‍ന്നുള്ള തോട്ടിലേക്കാണ് ഹോട്ടല്‍ മാലിന്യം തള്ളിയത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട് സ്വദേശി കെ. സൈതലവി (54), ഇരുവേറ്റി സ്വദേശി മുഹമ്മദ് (33), മഞ്ചേരി സ്വദേശി ഫിറോസ് ഖാന്‍ (33) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ഹോട്ടല്‍ മാലിന്യം ശേഖരിച്ച എരിഞ്ഞിമാവിലുള്ള ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതികള്‍ ഉപയോഗിച്ച ടാങ്കര്‍ ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വനത്തില്‍ മാലിന്യം തള്ളുന്ന ഒരു സംഘം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.


ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് വാഹനവും പ്രതികളും പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അന്വേഷണ സംഘത്തില്‍ സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസറായ പി. ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.പി. മുനീറുദ്ദീന്‍, വി.സി. രജീഷ്, ആകാശ ചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.