എളുപ്പത്തില്‍ പണം കണ്ടെത്താന്‍ മോട്ടോര്‍ മോഷണം; മോട്ടോറിന് പൂട്ടിട്ട് ഉടമകൾ
Monday, September 23, 2024 1:20 AM IST
കരുവാരകുണ്ട്: കിണറ്റില്‍ നിന്ന് ടാങ്കുകളിലേക്ക് ശുദ്ധജലമെത്തിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോറുകള്‍ മോഷണം പോകുന്നത് വ്യാപകമെന്ന് പരാതി. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മോട്ടോറുകള്‍ മോഷണം പോകുന്നത്. അടുത്തയിടെ കരുവാരകുണ്ട് ചീനിപ്പാടത്ത് പറവെട്ടി കുട്ടിമാന്‍റെ വീടിനു സമീപത്തെ കിണറ്റില്‍ നിന്ന് ജലം പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള മോട്ടോര്‍ രാത്രിയില്‍ മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയി.

കിണറുകളില്‍ പുറത്ത് സ്ഥാപിച്ചതും കിണറില്‍ വെള്ളത്തിനടിയില്‍ വയ്ക്കുന്നതുമായ മോട്ടോറുകളും മോഷണം പോകുന്നുണ്ട്. രാത്രി സമയങ്ങളിലാണ് ഇത്തരം മോട്ടോര്‍ മോഷണം കൂടുതലും നടക്കുന്നത്. ഇതോടെ മോഷ്ടാക്കളെ ഭയന്ന് മോട്ടോറുകള്‍ക്ക് സംരക്ഷണ ചങ്ങലയും കൂടും സ്ഥാപിച്ചുവരികയാണ് ഉടമകള്‍.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് വസ്തുക്കള്‍ കവര്‍ച്ച നടത്തി ആക്രിക്കടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടിയിരുന്നു. മോഷ്ടിച്ച അഞ്ച് ലക്ഷം രൂപയുടെ ഇരുമ്പുവസ്തുക്കളാണ് അന്ന് കണ്ടെത്തിയത്.


പ്രദേശത്ത് പലതരത്തിലുള്ള വസ്തുക്കളും പണവും സ്വര്‍ണാഭരണങ്ങളും വാഹനങ്ങളുമെല്ലാം മോഷണം പോകല്‍ പതിവാണെങ്കിലും ജലം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോറുകള്‍ മോഷണം പോകുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നിന് പിറകെ ഒന്നായി മോട്ടോറുകള്‍ മാത്രം ലക്ഷ്യമാക്കി കളവുനടത്തുന്നത് അടുത്ത ദിവസങ്ങളിലാണ് വര്‍ധിച്ചുവന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

രാവിലെ സംഭരണിയിലേക്ക് വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ ഓണ്‍ ചെയ്ത് ഏറെനേരം കഴിഞ്ഞും സംഭരണി നിറയാതെ വരുമ്പോഴും ടാപ്പില്‍ വെള്ളമില്ലാതെ വരുമ്പോഴുമാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. അപ്പോഴാണ് മോട്ടോറുകള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെടുന്നത്.

സമാന സംഭവങ്ങള്‍ അടുത്ത പ്രദേശങ്ങളിലും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമോ മറ്റോ നടക്കുന്നില്ലെന്നുമാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. മോഷ്ടിച്ച മോട്ടോറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സംഘവും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രെ.