വൈറ്റ് ഹൗസ് ഇമിഗ്രേഷൻ മെമ്മോയ്‌ക്കെതിരേ സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്
Thursday, March 27, 2025 5:02 PM IST
പി.പി. ചെറിയാൻ
കാലിഫോർണിയ: ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരേ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിർദ്ദേശത്തിനെതിരേ സൗത്ത് ഏഷ്യൻ അമേരിക്കൻ ജസ്റ്റിസ് കൊളാബറേറ്റീവ് ശക്തമായ എതിർപ്പുമായി രംഗത്ത്. ഇത് നിയമപരമായ വാദങ്ങളെ അടിച്ചമർത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച മാർച്ച് 22ലെ മെമ്മോറാണ്ടം, ഫെഡറൽ ഗവൺമെന്‍റിനെതിരേ യുക്തിരഹിതമായ വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അഭിഭാഷകരെ ശിക്ഷിക്കാൻ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെയും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും നിർദേശിക്കുന്നു എന്ന് സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ് ഒപ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ പ്രതികാര നടപടികളെ ഭയപ്പെടാതെ തങ്ങളുടെ ക്ലയന്‍റുകൾക്ക് വേണ്ടി വാദിക്കാനുള്ള അഭിഭാഷകരുടെ കഴിവ് സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കൽപ്പന വി. പെഡിഭോട്ട്ല അടിവരയിട്ടു.


നിയമവാഴ്ചയ്ക്ക് നിയമപരമായ പ്രാതിനിധ്യം അനിവാര്യമാണ്. അഭിഭാഷകരുടെ ക്ലയന്‍റുകൾക്കുവേണ്ടി വാദിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന നയങ്ങൾ അടിസ്ഥാനപരമായ നീതിന്യായ നടപടിക്രമ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നു എന്ന് പെഡിഭോട്‌ല പറഞ്ഞു.

യുഎസിലെ ദക്ഷിണേഷ്യക്കാരുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദേശീയ ലാഭേച്ഛയില്ലാത്ത സംഘടനയാണ് സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്.