കള്ളിയന്പാറയിൽ പുലി; നായയെ ആക്രമിച്ചു
Wednesday, June 26, 2024 12:56 AM IST
മുതലമട: കള്ളിയന്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെത്തി. കോളനി റോഡിൽ ജയകൃഷ്ണന്‍റെ തോട്ടത്തിനു സമീപത്താണ് നായയെ ആക്രമിക്കുന്ന നിലയിൽ പുലിയെ കണ്ടത്. നായയുടെ കരച്ചിൽകേട്ടു വീടിനു പുറത്തേക്കുനോക്കിയ ജയകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്.

നായയെ ആക്രമിക്കുന്നതിനിടെ സൗരോർജവേലിയിൽനിന്നും ഷോക്കേറ്റ പുലി ഉദ്യമത്തിൽനിന്നും പിന്തിരിയുകയായിരുന്നു. കോളനിയിൽ താമസിക്കുന്ന ഫോറസ്റ്റ് വാച്ചറും പുലിയെ കണ്ടതായി അറിയിച്ചു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. വാച്ചർ വിവരമറിയിച്ചതിനെതുടർന്ന് വനം റെയ്ഞ്ച് ഓഫീസ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.

ജയകൃഷ്ണന്‍റെ വീട്ടിലെ സിസി ടിവി കാമറയിലും പുലിയുടെ ദൃശ്യമുണ്ട്. കോളനിയിൽ നൂറിലധികം വീടുകളുണ്ട്.

ഇവിടെനിന്നും നൂറുമീറ്റർമാത്രം അകലെയാണ് പുലി എത്തിയിരിക്കുന്നത്. വനത്തോടുചേർന്ന ജനവാസമേഖലയാണ് കള്ളിയന്പാറ പ്രദേശം. വലിപ്പംകൂടിയ പുലിയാണ് സ്ഥലത്ത് എത്തിയതെന്നാണ് സിസി ടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നത്.

അതേസമയം, കാളിക്കുളന്പിൽ പുലിക്കൂട് സ്ഥാപിച്ചു നാലുദിവസമായിട്ടും പുലി കുടുങ്ങിയിട്ടില്ല. കാളിക്കുളന്പിലും കള്ളിയന്പാറയിലും എത്തിയ പുലി ഒന്നുതന്നെയാണോയെന്നും സ്ഥിരീകരിക്കാനായിട്ടില്ല. ഈ പ്രദേശങ്ങളിൽ വനംവകുപ്പ് പട്രോളിംഗ് തുടരുകയാണെന്നും നിരീക്ഷണം ശക്തമാക്കിയതായും റെയ്ഞ്ച് ഫോറസ്റ്റർ അറിയിച്ചു.