തൃശൂർ: ഓഫീസ് ഫയൽ ജോലികൾ പൂർത്തിയാക്കിയശേഷമാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതികളുടെപ്പോലും പ്രവർത്തനപുരോഗതി അറിയിക്കുന്നതെന്നു ജില്ലാ വികസനസമിതി യോഗത്തിൽ എംഎൽഎമാരുടെ വിമർശനം. ആരംഭഘട്ടത്തിൽതന്നെ ജനപ്രതിനിധികളെകൂടി അറിയിച്ച് സഹകരണംതേടി നിർവഹണം വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്കു എഡിഎമ്മിന്റെ നിർദേശം.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റിസ്ഥാപിക്കാൻ ഒഴിഞ്ഞുകിടക്കുന്ന സർക്കാർകെട്ടിടങ്ങളുടെ പട്ടിക ഉടൻ ലഭ്യമാക്കണമെന്നു ജില്ലാതല എസ്റ്റേറ്റ് കമ്മിറ്റിയോടും എഡിഎം ടി. മുരളി നിർദേശിച്ചു.
ഇരിങ്ങാലക്കട നിയോജകമണ്ഡലത്തിലെ ചാത്തൻ മാസ്റ്റർ റോഡ്, കരുവന്നൂർ - കാട്ടൂർ റോഡ്, പറയൻകടവ് പാലം, എന്നിവയുടെ നിർമാണപുരോഗതി മന്ത്രി ആർ. ബിന്ദു ആരാഞ്ഞു. കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമാണം, ഇരിങ്ങാലക്കുട - മാപ്രാണം വാതിൽമാടം നഗറിൽ ദുരന്തനിവാരണപദ്ധതിയിൽ ലഭിച്ച ഭൂമിയുടെ രജിസ്ട്രേഷൻ ഫീസിൽ ഇളവ് നൽകുന്നതു പരിശോധിക്കണം. മാപ്രാണം - നന്തിക്കര, ആനന്ദപുരം - നെല്ലായി റോഡി ന്റെ നിർമാണപുരോഗതിയും മന്ത്രി വിലയിരുത്തി.
കെട്ടിടംപണി പൂർത്തിയായ കടപ്പുറം പഞ്ചായത്തിലെ ഐസോലേഷൻ വാർഡ് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. അക്ബർ എംഎൽഎ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. സുനാമി കോളനിയിലെ അനധികൃതതാമസക്കാരെ ഒഴിപ്പിക്കണമെന്നും നിർദേശിച്ചു.
സ്കൂൾകെട്ടിടനിർമാണം, കുടിവെള്ളവിതരണം, പുന്ന
യൂർ പഞ്ചായത്തിൽ പൊതു ശ് മശാനനിർമാണം, എക്സൈ സ് ഓഫീസ് നിർമാണം, ജലസേചനം, ആശുപത്രിവികസനം, റോഡ് നവീകരണം, ടൂറിസം, ഭൂമികൈയേറ്റം, വരടൻ
ചിറ പുനർനിർമാണം, ജലജീവൻ മിഷൻ പദ്ധതി അവലോകനം, ആദിവാസി പട്ടികജാതി പട്ടികവർഗക്ഷേമം, തീരദേശ ഹൈവേ സർവേ, മാലിന്യനിർമാർജനം, പുഴനവീകരണം, പട്ടയം എന്നിങ്ങനെ 72 വിഷയങ്ങൾ ചർച്ചചെയ്തു.
എംഎൽഎമാരായ എൻ.കെ. അക്ബർ, ഇ.ടി. ടൈസൺമാസ്റ്റർ, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, പി. ബാലചന്ദ്രൻ, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടർ അതുൽ സാഗർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.