ലാലൂർ സന്പൂർണ ഡിജിറ്റൽ ഡോക്യുമെന്‍റഡ് ജനതാ വാർഡ് ആകാനൊരുങ്ങുന്നു
Sunday, June 30, 2024 7:37 AM IST
തൃശൂർ: ഒരുകാലത്തു തൃശൂരിലെ മാലിന്യപ്രശ്നത്തിന്‍റെ പേരിൽ ഏറെ അപമാനങ്ങളേറ്റുവാങ്ങേണ്ടിവന്ന ലാലൂർ ഇനി ഇന്ത്യയിൽതന്നെ തൃശൂരിന്‍റെ ഡിജിറ്റൽ അഭിമാനമായി മാറുന്നു. തൃശൂർ കോർപറേഷനിലെ ലാലൂർ ഡിവിഷൻ ഇന്ത്യയിലെ പ്രഥമ സന്പൂർണ ഡിജിറ്റൽ ഡോക്യുമെന്‍റഡ് ജനതാ ഡിവിഷൻ ആകാനൊരുങ്ങുകയാണ്. ഡിവിഷനിലെ താമസക്കാർക്കു ഡിജിറ്റൽ സാക്ഷരതയെക്കുറിച്ച് അവബോധം നൽകിക്കൊണ്ട് അവരുടെ എല്ലാ രേഖകളും ഡിജിറ്റൈസ് ചെയ്തുകൊണ്ടാണിത്.

ലാലൂർ ഡിവിഷനിലെ താമസക്കാരുടെ രേഖകളിൽ പേരുകളുടെ വ്യത്യാസം, ജനനത്തീയതിയിലെ വ്യത്യാസം, ആധാറിലെ തെറ്റുകൾ, കൈവശമുള്ള മറ്റു രേഖകളിലെ അപാകതകൾ എന്നിവ പരിഹരിക്കുന്നതിനും ആധാറടക്കമുള്ള രേഖകൾ ഇല്ലാത്തവർക്കു ലഭ്യമാക്കുന്നതിനുംവേണ്ടി ലാലൂർ ഡിവിഷൻ കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജന്‍റെ നേതൃത്വത്തിൽ വലിയൊരു ഡിജിറ്റൽ ഡോക്യുമെന്‍റേഷൻ പ്രവർത്തനത്തിനു തുടക്കംകുറിക്കുകയാണ്.

അയ്യന്തോൾ അക്ഷയ കേന്ദ്രത്തിന്‍റെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്. ഡിവിഷനിലെ ഓരോരുത്തരുടെയും വീടുകളിൽ നേരിട്ടെത്തി കിടപ്പുരോഗികളുടെയും അവശരായവരുടെയുമടക്കം രേഖകൾ പരിശോധച്ചു രേഖകളെല്ലാം ശരിയാക്കിയും ആധാർ ഇല്ലാത്തവർക്ക് എടുത്തുനൽകിയും ഡിജിലോക്കർ നിർമിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഡിവിഷനിൽ ഒരു വീട്ടിലെ ഒരാൾക്കെങ്കിലും ഡിജിറ്റൽ പെയ്മെന്‍റ് പരിശീലനം നൽകുന്നതിനും അതുവഴി ഡിജിറ്റൽ പെയ്മെന്‍റുകൾ നടത്തുന്നതിനും വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് അപേക്ഷകൾ നൽകുന്നതിനും സാധിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറുമാസം കൊണ്ട് എല്ലാ വീട്ടുകാരേയും ഡിജിറ്റലി ഡോക്യുമെന്‍റഡ് സിറ്റിസണ്‍ വാർഡിന്‍റെ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന്, പദ്ധതിക്കു ചുക്കാൻ പിടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കന്പ്യൂട്ടർ സാക്ഷരത ഗ്രാമശില്പിയും മലയാളം ലിപി സോഫ്റ്റ്‌വെയർ ശില്പിയുമായ എ.ഡി. ജയൻ പറഞ്ഞു.

നഗരവത്കരണം ഇപ്പോഴും ബാധിച്ചിട്ടില്ലാത്ത ഡിവിഷനായതുകൊണ്ടാണ് ലാലൂരിനെ ഈ പദ്ധതിയുടെ പൈലറ്റ് ഡിവിഷനായി തെരഞ്ഞെടുത്തത്. പദ്ധതിയുടെ ലോഗോ പ്രകാശനം ഇന്നു വൈകീട്ട് അഞ്ചിന് അരണാട്ടുകര തരകൻസ് സ്കൂളിൽ നടക്കും. ഗായകൻ സന്നിധാനന്ദൻ, ആർട്ടിസ്റ്റ് നന്ദൻപിള്ള, ഗ്രൗണ്ട്‌വാട്ടർ ബോർഡ് അംഗം വർഗീസ് തരകൻ എന്നിവർ പദ്ധതി അവബോധനപരിപാടിക്കു തുടക്കമിടും. എ.ഡി. ജയൻ പദ്ധതി വിശദീകരിക്കും. അരണാട്ടുകര പള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂർ സംബന്ധിക്കും.

സ്വന്തം ലേഖകൻ