ദുക്റാന തർപ്പണ തിരുനാളിനു ബുധനാഴ്ച തുടക്കം
Sunday, June 30, 2024 7:37 AM IST
പാലയൂർ: ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന - തർപ്പണ തിരുനാൾ ബുധനാഴ്ച മുതൽ 15 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇടവകയിലെ ഒരാൾ ദാനംചെയ്ത നാലര സെന്‍റ് ഭൂമിയിൽ ഇടവകക്കാരുടെ സഹകരണത്തിൽ തിരുനാൾ കമ്മിറ്റി വീട് നിർമിച്ചു നൽകും. ഒമ്പതുലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആറുലക്ഷം രൂപയുടെ മറ്റ് കാരുണ്യ പ്രവൃത്തികളുമായി 15 ലക്ഷം രൂപയാണ് കാരുണ്യത്തിനു ചെലവഴിക്കുന്നതെന്ന് തിരുനാൾ വർക്കിംഗ് കമ്മിറ്റി ചെയർമാനും തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റു മായ റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ, ജനറൽ കൺവീനർ സി.ഡി. ലോറൻസ്, ഫിനാൻസ് കൺവീനർ ബിജു മുട്ടത്ത് എന്നിവർ പറഞ്ഞു.
പതിവുള്ള കാരുണ്യത്തിനു പുറമെയാണ് തിരുനാൾ കാരുണ്യം. മാർതോമാ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്‍റെ ഓർമ പുതുക്കുന്ന ദുക്റാന തിരുനാൾ ബുധനാഴ്ചയാണ്.

അന്നാണു പ്രസിദ്ധമായ ദുക്റാന ഊട്ട്. പപ്പടം, പഴം, പായസം എന്നിവ ഉൾപ്പെടെ ഏഴുതരം വിഭവങ്ങൾചേർന്ന ഊട്ട് അരലക്ഷത്തോളം പേർക്കാണ് ഒരുക്കുന്നത്. പായസവും നേർച്ച ച്ചോറും പാഴ്സലായിട്ടും കൊടുക്കും.

ഭക്ഷണ വിതരണത്തിനായി വിശാലമായ പന്തലും അഞ്ച് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ടുവരെയാണ് ഊട്ട്. ട്രസ്റ്റി ടി.ജെ. സന്തോഷ്, കൺവീനർമാരായ ബോബ് ഇലവത്തിങ്കൽ, സി.ഡി. ജോസ്, പിആർഒ ജെഫിൻ ജോണി എന്നിവർ അറിയിച്ചു.

മൂന്നാംതീയതി രാവിലെ 6.30 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ തുടർച്ചയായി ദിവ്യബലി. തോമാശ്ലീഹാ തർപ്പണാത്ഭുതം ചെയ്ത് ക്രിസ്തുമത വിശ്വാസത്തിനു തുടക്കം കുറിച്ചതിന്‍റെ ഓർമ പുതുക്കി 13, 14 തീയതികളിൽ ആഘോഷിക്കുന്ന തിരുനാളിന്‍റെ കൊടിയേറ്റം ദുക്റാന ദിനത്തിൽ രാവിലെ ഒമ്പതിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.

തിരുനാൾക്കൊടി ചിന്നമലയിൽനിന്ന് പ്രദക്ഷിണമായി കൊണ്ടുവരും. വ്യാഴാഴ്ച മുതൽ തിരുനാൾവരെ എല്ലാ ദിവസവും വൈകീട്ട് തിരുക്കർമങ്ങൾ, കലാപരിപാടികൾ ഉണ്ടാകും.