ഈച്ചശല്യത്തിൽ വലഞ്ഞ് നാടും നാട്ടാരും
Sunday, June 30, 2024 7:56 AM IST
തൃശൂസ്വന്തം ലേഖകൻർ: ഇതുപോലൊരു ശല്യം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. അത്രയ് ക്കുണ്ട് ശല്യം. പെരുകിപ്പെരുകിയങ്ങോട്ട് ഒരു രക്ഷയുമില്ല - ഈച്ചശല്യം സഹിക്കവയ്യാതെ നാടും നാട്ടാരുമടക്കം എല്ലാവരും പൊറുതിമുട്ടുകയാണ്. മുൻപൊന്നുമില്ലാത്ത വിധം നാടാകെ ഈച്ചകളാണ്. മഴക്കാലത്ത് ഈച്ചകൾ പതിവിലേറെ ഉണ്ടാകുമെന്നു പറയാറുണ്ടെങ്കിലും ഇത്തവണത്തെ പ്പോലെ സകലയിടത്തും ഈച്ചശല്യം അനുഭവപ്പെടാറില്ല.

മാലിന്യസംസ്കരണം ശരിയാംവിധം നടക്കാത്തതാണ് ഈ ച്ചശല്യം കൂടുന്നതിനു കാരണമെന്നാണ് പൊതുവേ പറയുന്നത്. മഴയിൽ മാലിന്യങ്ങൾ നനയുന്നതോടെ ഈച്ചശല്യം കൂടുമെന്നു വിദഗ്ധർ പറയുന്നു. അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്പോൾ ഈച്ചകൾ വർധിക്കുന്നതും സാധാരണം.

എന്നാൽ ഏറ്റവും നല്ലരീതിയിൽ പരിപാലിക്കുന്ന വീടുകളിലും ഓഫീസുകളിലുമടക്കം ഈ ച്ചകൾ പാറിപ്പറക്കുന്നതാണ് ആർക്കും പിടികിട്ടാത്തത്. പുറത്തു പെരുകിയ ഈച്ചകൾ പുതിയ ഇടങ്ങളിലേക്കു ചേക്കേറുന്നതാകാമെന്നു വിദഗ്ധർ സംശയിക്കുന്നു. സ്വന്തം വീടും പരിസരവും വൃത്തിയായതുകൊണ്ട് തീരുന്നില്ല ഈച്ചപ്രശ്നമെന്നതാണ് പ്രധാനം. വീടിന്‍റെ പരിസരവും വൃത്തിയായിക്കിടന്നില്ലെങ്കിൽ ഈച്ചകൾ പെരുകും.

ഹോട്ടലുകാർ, തട്ടുകടക്കാർ തുടങ്ങിയവരെല്ലാം ഈച്ചശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്വന്തം നിലയ്ക്ക് ഈച്ചശല്യത്തിനുപരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് പല ഹോട്ടലുകാരും.

കുഞ്ഞനെങ്കിലും കുരുത്തക്കേട്

ഈച്ചകൾ കാഴ്ചയിൽ കുഞ്ഞൻമാരെങ്കിലും കുരുത്തക്കേ ടൊപ്പിക്കാൻ ഇവരോളം മിടുക്ക് മറ്റാർക്കുമില്ല. അസുഖങ്ങൾ പരത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഈച്ചകളാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങി പല രോഗങ്ങളും ഈച്ചകൾ പരത്താറുണ്ട്. ഇവയെ തുരത്താൻ രാസവസ്തുക്കൾ കലർത്തിയ സ്പ്രേകളും മറ്റും ഉപയോഗിക്കാമെങ്കിലും അത് ആളുകൾക്കു ഷമാകുമെന്നതിനാൽ പലരും ഉപയോഗിക്കാൻ മടിക്കുന്നുണ്ട്.

ഈച്ചപ്പശയ്ക്കു ഡിമാൻഡ്

ഈച്ചകളടെ എണ്ണവും ശല്യവും പെരുകിയതോടെ ഇവയെ പിടിക്കാനായി ഈച്ചപ്പശയ്ക്ക് ആവശ്യക്കാരേറി. കാർഡ് ബോർഡിൽ തേച്ചുപിടിപ്പിച്ച പശ ഈച്ചശല്യമുള്ളിടത്തു വച്ചാൽ ഈച്ചകൾ ഇതിലേക്കു പറന്നുവന്നിരിക്കുന്നതോടെ അതിൽ ഒട്ടിപ്പോകും.
ഫ്ലൈ  ട്രാപ്പ്, ഫ്ലൈ  സ്റ്റിക്ക് ട്രാപ്, ഫ്ലൈ ക്യാച്ചർ ഗ്ലൂ പാഡ് എന്നെല്ലാം അറിയപ്പെടുന്ന ഈ ഈച്ചപ്പശ ഓണ്‍ലൈനിലും ആളുകൾ ഓർഡർ ചെയ്തു വാങ്ങുന്നുണ്ട്. പത്തുരൂപമുതൽ മുകളിലേക്കു വിലയുണ്ട് ഇത്തരം പശകൾക്ക്.

ഇലക്ട്രിക് ഫ്ലൈ ക്യാച്ചറിനും ആവശ്യക്കാരേറെ

പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഹോട്ടലുകൾ ഇലക്ട്രിക് ഫ്ലൈ ക്യാച്ചറാണ് ഈച്ചകളെ പിടികൂടി നശിപ്പിക്കുന്നതിനായി സ്ഥാപനങ്ങളിൽ സെറ്റു ചെയ്തിരിക്കുന്നത്. ഇതിലെ നീലവെളിച്ചം ഈച്ചകളെ ആകർഷിക്കുകയും ഇതിലേക്കു പറന്നെത്തുന്ന ഈച്ചകൾ ഇതിലെ ഇലക്ട്രിക് കോയിലിൽ തട്ടി ചാവുകയും ചെയ്യും. 1500 മുതൽ മുകളിലോട്ടാണ് ഇതിന്‍റെ വില.


ഉണ്ട്, ചില ഒറ്റമൂലികൾ

2 ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂണ്‍ ഉപ്പ് കലർത്തി നന്നായി ഇളക്കി ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്കു പകർത്തിയശേഷം വീടിനുള്ളിലും പരിസരങ്ങളിലും ഈച്ചകൾ പതിവായി പറക്കുന്നിടത്ത് പ്രയോഗിക്കുക. ഉപ്പിലെ ലവണരസം ഈച്ചകളെ ഏറ്റവും ഫലപ്രദമായി അകറ്റിനിർത്തും.
2 കുറച്ചു തുളസിയിലകളും പുതിന ഇലകളും എടുത്ത് ഇതിലേക്ക് അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അല്പം വെള്ളവുംകൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിലേക്കു പകർത്തി ഈച്ചശല്യമുള്ള സ്ഥലത്തു പ്രയോഗിക്കുക.

2 ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ചുവയ്ക്കുക. ഈ പാത്രത്തിന്‍റെ മുകൾഭാഗം ഒരു പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ് അതിനു മുകളിൽ ഈച്ചയ്ക്കു കടക്കാൻ പാകത്തിലുള്ള ചെറിയ ദ്വാരങ്ങളിടുക. വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തിൽ ആകർഷിക്കും. പാത്രത്തിനുള്ളിൽ കയറി കഴിയുന്പോൾ ഈച്ചകൾ ചാവും.

2 രണ്ടു നാരങ്ങ പകുതിയായി മുറിച്ചെടുത്ത് ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാന്പൂ തിരുകി വയ്ക്കുക. ഈച്ചശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇതു കൊണ്ടുപോയിവയ്ക്കുക. ഇതിന്‍റെ രൂക്ഷഗന്ധം ഈച്ചകളെ അകറ്റിനിർത്തും.

2 ഓറഞ്ചുതൊലികൾ ചെറുതായി നനച്ചശേഷം ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി ഈച്ചശല്യം കൂടുതലുള്ള ഭാഗങ്ങളിൽ തൂക്കിയിടുന്നതു വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്.

2 ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചുചേർത്തു കലർത്തി നന്നായി ഇളക്കി ഈച്ചപ്രശ്നമുള്ള സ്ഥലങ്ങളിൽ മിശ്രിതം തളിക്കുക.

2 ഉപ്പും മഞ്ഞളും അല്പം വെള്ളം ചേർത്ത് കൂട്ടിക്കലർത്തി വീടിനുള്ളിലോ ഈച്ചശല്യമുള്ള സ്ഥലത്തോ മുഴുവൻ തളിക്കുന്നതും ഈച്ചപ്രശ്നത്തിനൊരു പരിഹാരമാണ്.

സ്വന്തം ലേഖകൻ