കൊച്ചിയിൽ പെർമിറ്റ് ലംഘിച്ച് ഓട്ടോറിക്ഷകൾ
Monday, July 1, 2024 4:45 AM IST
കാക്കനാട്: പെർമിറ്റ് ലംഘനം നടത്തുന്ന ഓട്ടോറിക്ഷകളെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ്. മറ്റു ജില്ലകളിൽനിന്നു ഓൺലൈനായി കൊച്ചിയിലേക്കും മറ്റും സർവീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകളുടെ എണ്ണം പെരുകിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയത്.

ഇതര ജില്ലകളിൽനിന്നും കൊച്ചി നഗരത്തിലെത്തി സർവീസ് നടത്തിയതായി കണ്ടെത്തിയ 260ലധികം ഓട്ടോറിക്ഷകൾ പിടികൂടി പിഴ ഈടാക്കിയ ശേഷം സ്വന്തം ജില്ലകളിലേക്കുതന്നെ തിരിച്ചയച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

നിലവിൽ കൊച്ചിയിൽ സർവീസ് നടത്താൻ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കു പോലും പാർക്കിംഗ് സൗകര്യം ഇല്ലാത്ത സാഹചര്യത്തിനാണ് മറ്റു ജില്ലകളിൽ നിന്നുള്ള ഓട്ടോറിക്ഷകളുടെ അനധികൃത കുടിയേറ്റം. അതാതു ജില്ലകളിൽ പെർമിറ്റുള്ള ഓട്ടോകൾക്ക് മറ്റൊരു ജില്ലയിലേക്ക് 20 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാണ് അനുമതിയുള്ളത്.

മറ്റുജില്ലകളിൽനിന്നും ഓൺലൈൻ ബുക്കിംഗിലൂടെ സർവീസ് നടത്തുന്ന ഓട്ടോകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് ക്ലയിം ചെയ്യാൻ കഴിയില്ല. പെർമിറ്റനുമതിയുളള ജില്ലകളിൽ ഓൺലൈൻ സർവീസ് നടത്തുന്ന ഓട്ടോകൾ അപകടത്തിൽപ്പെട്ടാൽ ക്ലയിം ലഭിക്കും.

മറ്റു ജില്ലകളിലേക്ക് സർവീസ് നടത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ടാൽ പെർമിറ്റ് ലംഘനത്തിന് ഗതാഗത നിയമത്തിൽ ഇളവുകളില്ല. ജില്ലയിൽ ഏരിയ നിശ്ചയിച്ച് പെർമിറ്റ് ലഭിക്കുന്ന ഓട്ടോറിക്ഷകൾക്ക് സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ എവിടെയുള്ള സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും സർവീസ് നടത്താമെങ്കിലും ജില്ലവിട്ടുപോകാൻ മോട്ടോർ വാഹനവകുപ്പ് അനുമതി നൽകാറില്ല.