കടലേറ്റം: തീരദേശപാത ഉപരോധത്തിന് ഒരുങ്ങി ചെല്ലാനം ജനകീയ വേദി
Monday, July 1, 2024 4:45 AM IST
കൊച്ചി: കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്‍റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തീരദേശപാത ഉപരോധിക്കാനൊരുങ്ങി ചെല്ലാനം കൊച്ചി ജനകീയ വേദി. കണ്ണമാലിയില്‍ കൂടിയ ജനകീയ വേദിയുടെ സംയുക്ത പൊതുയോഗത്തിലാണ് കണ്ണമാലി പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ വേദി സമരപന്തല്‍ പ്രദേശത്ത് ഉപരോധം നടത്താന്‍ തീരുമാനിച്ചത്.

കൊച്ചിന്‍ പോര്‍ട്ട് ഡ്രഡ്ജ് ചെയ്തു പുറംകടലില്‍ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീരം പുനര്‍നിര്‍മാണം സാധ്യമാണെങ്കിലും അത്തരം സാധ്യതകളൊന്നും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണെന്ന് ഭാരവാഹികളായ വി.ടി. സെബാസ്റ്റ്യന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സുജ ഭാരതി, ജോസഫ് ജയന്‍ കുന്നേല്‍ എന്നവര്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമരം നടത്താനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു. കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് 2019 മുതല്‍ ജനകീയ വേദി സമര രംഗത്താണ്.