"വന്യജീവി ആക്രമണം തടയാന്‍ കോതമംഗലത്ത് ഫെന്‍സിംഗ്'
Sunday, June 30, 2024 4:22 AM IST
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റും

കൊച്ചി: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിനു മുകളില്‍ മരം വീണ് ഒരാള്‍ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കാന്‍ തീരുമാനം. മരം മുറിക്കുന്നതിന് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

നേര്യമംഗലത്തിന് പുറമേ മറ്റു സ്ഥലങ്ങളിലും മനുഷ്യജീവന് അപകടകരമായ നിലയിലുള്ള മരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി മുറിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ജില്ലാ വികസനസമിതി യോഗം ചുമതലപ്പെടുത്തി. ആന്‍റണി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അയ്യമ്പുഴ പ്ലാന്‍റേഷനിലേക്കുള്ള കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും തമ്മിലുള്ള സമയത്തര്‍ക്കം പരിഹരിക്കണമെന്ന് റോജി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി-മലയാറ്റൂര്‍ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം ചേരണമെന്നും എല്‍എ ആവശ്യപ്പെട്ടു.

അമ്പലമുകള്‍ അയ്യങ്കുഴിയിലുണ്ടായ വാതക ചോര്‍ച്ച സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധന നടത്താത്തത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എൻവയോണ്‍മെന്‍റല്‍ എന്‍ജിനീയറോട് വിശദീകരണം ചോദിക്കണമെന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

കോലഞ്ചേരി ബൈപാസിന്‍റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. വടുതല, എളംകുളം മലിനജല സംസ്‌കരണ പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടി.ജെ. വിനോദ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കെഎംആര്‍എല്ലും വാട്ടര്‍ അഥോറിറ്റിയും യോഗത്തില്‍ അറിയിച്ചു. മുട്ടാറില്‍ 50 എംഎല്‍ഡിയുടെയും എളംകുളത്ത് 55 എംഎല്‍ഡിയുടെയും പ്ലാന്‍റുകളാണ് നിര്‍മിക്കുന്നത്.

വടുതലഅറ്റ്‌ലാന്‍റിസ് റെയില്‍വേ മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്‍റെ ഭാഗമായി മുല്ലശേരി കനാലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഴ കുറയുന്നതോടെ ആരംഭിക്കും. ആലുവ ജില്ലാ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ ആവശ്യപ്പെട്ടു.

കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.