നോ പാർക്കിംഗ് ബോർഡ് നീക്കിയ സംഭവം: നടപടി വേണ്ടെന്ന് ഡിവൈഎസ്പി, വേണമെന്ന് ആർടിഒ
Tuesday, July 2, 2024 7:11 AM IST
ആലുവ: ദേശീയപാതയരികിലെ നോ പാർക്കിംഗ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ പോലീസ് നിലപാട് മാറ്റി. വാഹനങ്ങൾ പാർക്ക് ചെയ്യാനാകാത്തതിനാൽ ചിപ്സ് കടകളിൽ കച്ചവടം കുറയുന്നുവെന്ന വ്യാപാരികളുടെ അഭ്യർഥന പരിഗണിച്ച് ബോർഡുകൾ പോലീസ് നീക്കം ചെയ്യാനിരുന്നതാണെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. അതിനാൽ പറവൂർ കവലയിലെ വ്യാപാരിക്കെതിരേ നടപടി പിൻവലിച്ചതായും ഡിവൈഎസ്പി അറിയിച്ചു.

എന്നാൽ പറവൂർ കവലയിൽ പറവൂരിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കാൻ ഗതാഗത വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും തടസമാകുന്നവർക്കെതിരെ നടപടി എടുക്കാൻ നിർദേശിച്ച് ആലുവ സിഐയ്ക്ക് ആർടിഒ കത്തു നൽകിയതായും ജോയിന്‍റ് ആർടിഒ ബിനീഷ് അറിയിച്ചു. സർവീസ് റോഡ് എന്ന നിലയിൽ ഡ്രമ്മുകൾ വച്ച് തിരിച്ച് റിഫ്ലക്ടറുകൾ വച്ചതായും ആലുവ ജോയിന്‍റ് ആർടിഒ 'ദീപിക'യോട് പറഞ്ഞു.

ചിപ്സ് വില്പനശാലകളിലെ ഉടമകളും ജീവനക്കാരും തമ്മിൽ തർക്കവും ഏറ്റുമുട്ടലും പലവട്ടം നടന്നിട്ടുണ്ട്. ആ കേസുകൾ നിലനിൽക്കുമെന്നും എന്നാൽ ബോർഡ് മാറ്റിയത് കേസാക്കില്ലെന്നാണ് പോലീസ് നിലപാട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പലപ്പോഴും തർക്കത്തിനിടയാക്കുന്നത്. ഇത് പരിഹരിക്കാനാണ് വാഹന പാർക്കിംഗ് നിരോധിച്ച് ബോർഡ് സ്ഥാപിച്ചതെന്നും അത് ഫലപ്രദമല്ലെന്ന് കണ്ട് പിൻവലിച്ചതായും പോലീസ് അറിയിച്ചു.

അതേസമയം ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാർ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാതയിലെ തിരക്ക് പരിഹരിക്കാനായി സ്ഥലം സന്ദർശിച്ച മന്ത്രി പറവൂർ കവലയിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാൻ നിർദേശിച്ചിരുന്നു.