എംഎൽഎ ഇടപെട്ടു; എംവിഐപിയുടെ വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിച്ചു
Tuesday, July 2, 2024 7:11 AM IST
മൂവാറ്റുപുഴ : മ ൂവാറ്റുപുഴ വാലി ജലസേചന പദ്ധതി ഓഫീസിന്‍റെ വൈദ്യുത കണക്ഷൻ കുടിശിക മൂലം കെഎസ്ഇബി വിച്ഛേദിച്ചു. എന്നാൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് ഓഫീസിൽ വൈകുന്നേരത്തോടെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു.

കാവുംപടിയിലെ സൂപ്രണ്ടിംഗ് എൻജിനീയരുടെ ഓഫീസിലേക്കുള്ള വൈദ്യുതിയാണ് ഇന്നലെ രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്. സർക്കാർ തുക അനുവദിച്ചാൽ ഉടൻ തന്നെ എംവിഐപി ബിൽ തുക അടയ്ക്കുമെന്ന എംഎൽഎയുടെ ഉറപ്പിനെ തുടർന്ന് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ കെഎസ്ഇബി തയാറായി. 15,000 രൂപയാണ് എംവിഐപി അടക്കേണ്ടത്.

1974 ൽ കർഷകർക്കും ജനങ്ങൾക്കും വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉൽപാദനത്തിന് ശേഷം പാഴായി പോകുന്ന ജലവും മറ്റ് സ്രോതസുകളിൽ നിന്നുളള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകർക്ക് പ്രയോജനകരമാക്കും. കർഷകരെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് വിഷയത്തിൽ ഇടപ്പെട്ടതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മന്ത്രിയെ നേരിൽ കണ്ട് വൈദ്യുത ബിൽ അടക്കുന്നതിനുള്ള തുക അനുവദിക്കുവാൻ അഭ്യർത്ഥിക്കുമെന്നും എംഎൽഎ പറഞ്ഞു.