താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന്
Sunday, June 30, 2024 4:32 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി. കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതും ഹൈറേഞ്ചിന്‍റെ കവാടമായതിനാലും ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ് ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഒന്പത് ആദിവാസി ഊരുകളും താലൂക്ക് ആശുപത്രിയുടെ പരിധിയിലുണ്ട്.

വൈകുന്നേരം ഏഴിന് ശേഷം ചികിത്സ തേടുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലാബു ടെസ്റ്റുകൾ താലൂക്കാശുപത്രിയിൽ ലഭ്യമല്ല. രാത്രിയിൽ അപകടത്തിൽപ്പെട്ട് വരുന്നവർക്ക് എക്സറേ പോലും എടുക്കുന്നതിനുള്ള സൗകര്യമില്ല.

സ്കാനിംഗ് യൂണിറ്റ് ഇല്ലാത്തതു മൂലം ഭീമമായ തുക നൽകി പുറമെയുള്ള ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. പല ഡോക്ടർമാരും അവധിയാണെന്ന് കൃത്യമായി പ്രദർശിപ്പിക്കാത്തതും ഒപി ചീട്ട് എടുക്കുന്നവരെ അറിയിക്കാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

അടിയന്തരമായി 24 മണിക്കൂറും ലാബും, എക്സറേയുമുൾപ്പടെ പ്രവർത്തന സജ്ജമാക്കണമെന്നും ഇത്തരം പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പട്ട് എറണാകുളം ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു. സാബു കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. വിജോയി പുളിക്കൽ, എൽദോ പീറ്റർ, കെ.എസ്. ഗോപിനാഥൻ, ജോസ് മാലിക്കുടി, ഷാജൻ കറുകിടം, യോഹന്നൻ വെണ്ടുവഴി എന്നിവർ പങ്കെടുത്തു.