യാത്രാദുരിതത്തിന് പരിഹാരം തേടി സമരം
Sunday, June 30, 2024 4:32 AM IST
അരൂർ: അരൂര്‍-തുറവൂര്‍ ദേശീയപാതയിലെ യാത്രാ ദുരിതം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ടീയ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടങ്ങി.

വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും സഞ്ചാരയോഗ്യമായ രീതിയില്‍ റോഡ് പുനര്‍നിര്‍മിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സ്ഥലം സന്ദർശിച്ച കളക്ടറുടെ നിർദേശങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

നിരവധി പരാതികൾ നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തെങ്കിലും നിർമാണ കമ്പനി അനങ്ങാപ്പാറ നയം തുടരുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ദുരിതത്തിന് പരിഹാരമുണ്ടാകുന്നതിനായി അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടനകൾ അറിയിച്ചു.