പാഴൂരിലെ കൊടുംവളവുകൾ നിവർത്തുന്നു
Tuesday, July 2, 2024 7:11 AM IST
പിറവം: പിറവം-കൊച്ചി സംസ്ഥാന പാതയിൽ പാഴൂര്‍ മുതൽ പേപ്പതി വരെയുള്ള ഭാഗത്തെ അപകട വളവുകള്‍ നേരെയാക്കുന്നതിനായി പ്രാഥമിക പഠനങ്ങള്‍ക്കായി നാലു ലക്ഷം രൂപ അനുവദിച്ചതായി അനൂപ്‌ ജേക്കബ്‌ എംഎല്‍എ അറിയിച്ചു.

ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ടെൻഡര്‍ നടപടികള്‍ സ്വീകരിക്കും. ടെൻഡര്‍്‍ എടുക്കുന്ന ഏജന്‍സി റോഡിന്‍റെ അലൈന്‍മെന്‍റും, മറ്റു ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളും ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കുന്നത്. ഇതിനുശേഷം സര്‍ക്കാരില്‍ സമര്‍പ്പിച്ചു അംഗീകാരം നേടാനുള്ള തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് എംഎല്‍എ പറഞ്ഞു.
പാഴൂർ, മാമലക്കവല ഭാഗത്തുള്ള അപകടങ്ങൾ നടക്കുന്ന ആറ് വളവുകളാണ് നിവര്‍ത്തേണ്ടത്. ഇത് പൂര്‍ത്തീകരിക്കുന്നതിലൂടെ ഈ മേഖലയില്‍ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും.

പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിവര്‍ത്തുന്നതിന് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനായി തുക ആവശ്യപ്പെട്ട് നേരത്തെ വകുപ്പ് മന്ത്രിക്ക് എംഎല്‍എ നിവേദനം നല്‍കുകയും, എംഎല്‍എയുടെ ബജറ്റ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നതാണ്.

കിഴക്കൻ മേഖലയിൽനിന്നും കൊച്ചിയിലേക്കുള്ള പ്രാധാന പാതകളിലൊന്നായ ഇതുവഴി ഓരോ മണിക്കൂറിലും നൂറുക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കൊടും വളവുകൾ നിറഞ്ഞ പ്രദേശത്ത് അപകടങ്ങളും നിത്യ സംഭവമാണ്.

ഇവിടുത്തെ വളവുകൾ നിവർത്തണമെന്ന് വർഷങ്ങളായിട്ടുള്ള ആവശ്യമാണ്. വളവുകൾ നേരെയാക്കണമെങ്കിൽ മിക്കയിടത്തും ഭൂമി ഏറ്റെടുക്കേണ്ടതായി വരും.