"എന്‍റെ നാട്' ജനകീയ കൂട്ടായ്മ വാർഷികം
Tuesday, July 2, 2024 7:11 AM IST
കോതമംഗലം: സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരാലംബരായവർക്ക് ആശ്രയമാകുകയെന്നതുമാണ് എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ ആത്യന്തികമായ ലക്ഷ്യമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം.

എന്‍റെ നാട് ജനകീയ കൂട്ടായ്മ കവളങ്ങാട് പഞ്ചായത്ത് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിടപ്പ് രോഗികളെ പരിപാലിക്കുന്ന പാലിയേറ്റീവ് കെയറിന്‍റെ പ്രവർത്തനംമൂലം നിരവധി പേർക്ക് പ്രയോജനം ലഭിക്കുന്നതായും കിടപ്പ് രോഗികൾക്ക് എന്‍റെ നാട് നൽകി വരുന്ന പെൻഷൻ പദ്ധതി നിരവധി പേർക്ക് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വനിതകൾക്ക് നൽകിവരുന്ന സ്വയം തൊഴിൽ പരിശീലനത്തിന് പുറമെ സ്വയം സംരഭകരാകുവാൻ താല്പര്യമുള്ള വനിതകൾക്ക് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല നടത്തി ഓരോരുത്തർക്കും അനുയോജ്യമായ സംരംഭങ്ങൾ കണ്ടെത്തുന്നതിനും അതിനാവശ്യമായ സാന്പത്തിക സഹായം കണ്ടെത്തുന്നതിനും ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നം വിപണനം ചെയ്യേണ്ട രീതികൾ, മേഖലകൾ എന്നിവയെകുറിച്ച് അവബോധം നൽകുകയാണ് ശില്പശാല ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു.

ഉൗന്നുകൽ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എന്‍റെ നാട് കൂട്ടായ്മ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് കൊന്നനാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സൈജന്‍റ് ചാക്കോ, ജിൻസി മാത്യു, ഭാരവാഹികളായ ജോഷി കുര്യാക്കോസ്, ജയ്മോൻ, അബ്ദുൾ ഖരീം, സെക്രട്ടറി പി.എ. പാദുഷ, എന്‍റെ നാട് പഞ്ചായത്ത് സെക്രട്ടറി തങ്കച്ചൻ നൂനൂറ്റിൽ, വനിതാമിത്ര പ്രസിഡന്‍റ് അജിത സാബു എന്നിവർ പ്രസംഗിച്ചു.