സംരക്ഷണ ഭിത്തി നിർമാണം ഏറ്റെടുത്തു
Sunday, June 30, 2024 4:32 AM IST
തിരുമാറാടി: പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽപെടുന്ന ഇടമറ്റം പാടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന സ്ഥിതിക്ക് പരിഹാരമാകുന്നു. ഇടമറ്റം പാടത്തിന്‍റെ അരികിലൂടെ ഒഴുകുന്ന തോടിന്‍റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നാണ് വർഷങ്ങളായി വെള്ളം കയറി കൃഷി നശിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം. ജോർജ് മന്ത്രിക്കും കെഎൽഡിസി ചെയർമാനും നൽകിയ നിവേദനത്തെ തുടർന്ന് തോടിന്‍റെ സംരക്ഷണഭിത്തി നിർമാണം കെഎൽഡിസി ഏറ്റെടുത്തു.

പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്‍റെ സഹായത്തോടെ തോടിന്‍റെ സംരക്ഷണഭിത്തി താൽക്കാലികമായി നിർമിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് ഫലപ്രദമല്ലെന്ന് പാടശേഖരസമിതി പ്രസിഡന്‍റ് സിബി വേങ്ങത്താനവും സെക്രട്ടറി എം.ആർ. ശശിയും അറിയിച്ചു. 42 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി ടെൻഡർ ചെയ്തതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.