കടലാക്രമണം: എടവനക്കാടിന് ജിയോ ബാഗ് സംരക്ഷണം
Sunday, June 30, 2024 4:22 AM IST
കൊച്ചി: കടലാക്രമണ ചെറുക്കാന്‍ എടവനക്കാട് പഞ്ചായത്തില്‍ താത്കാലിക സംരക്ഷണ ഭിത്തി ഒരുങ്ങുന്നു. ജിയോ ബാഗ് ഉപയോഗിച്ചുള്ള പ്രശ്‌നപരിഹാരം 15 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ എടവനക്കാട് സമരസമിതിയുമായി കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം.

പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലിനായി സര്‍ക്കാര്‍ തലത്തില്‍ പ്രശ്‌നം അവതരിപ്പിക്കും. കടലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്നു കിടക്കുന്ന റോഡുകളും തോട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിടക്കമുള്ള കാര്യങ്ങളും വൈകാതെ പൂര്‍ത്തിയാക്കാനാണ് നീക്കം. താത്കാലിക പ്രശ്‌നപരിഹാര നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ സമരസമിതിക്ക് ഉറപ്പു നല്‍കി.

കടലാക്രമണ ഭീഷണിയില്‍ നിന്നുള്ള ശാശ്വത പരിഹാരം എന്ന നിലയില്‍ രണ്ട് പദ്ധതി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. 56 കോടി ചെലവില്‍ ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്ന പദ്ധതിയും തീരദേശ വികസന കോര്‍പറേഷന്‍റെ 230 കോടി രൂപയുടെ പദ്ധതിയും.

തീരദേശ വികസന കോര്‍പറേഷന്‍റെ പദ്ധതിക്കായി 40ശതമാനം തുക ജിഡയും 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരുമാണ് നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

330 മീറ്ററില്‍ ജിയോ ബാഗ്

താല്‍ക്കാലിക പ്രശിനപരിഹാരത്തിന്‍റെ ഭാഗമായി ദുരിതബാധിത മേഖലയിലെ 330 മീറ്ററില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നിർമിക്കുക. തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കുന്നതിന് അഞ്ചു ലക്ഷം രൂപ ചെലവില്‍ തോട് ശുചീകരണം ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കും.

കടല്‍ഭിത്തി തകർന്നു കിടക്കുന്ന മേഖലയില്‍ കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി നിർമിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതയും പരിശോധിക്കും. തകര്‍ന്നു കിടക്കുന്ന റോഡ് പുനര്‍നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ എന്‍ജിനീയര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ എന്നിവരോട് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുള്‍സലാം, വൈസ് പ്രസിഡന്‍റ് വി.കെ. ഇക്ബാല്‍, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ. മീര, ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, സമരസമിതി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.